Thursday, October 11, 2018

മിശിഹായുടെ പൗരോഹിത്യം: മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം


ഈശോ തന്നെക്കുറിച്ചു തന്നെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉദ്ധരിയ്ക്കുന്ന ഒരു സങ്കീർത്തനമുണ്ട്. കർത്താവ് എന്റെ കർത്താവിനോട് എന്നു തുടങ്ങുന്ന 110 ആം സങ്കീർത്തനത്തിന്റെ ആദ്യ് വരി. പുതിയനിയമ പശ്ചാത്തലത്തിൽ മിശിഹായെക്കുറിച്ചുള്ള പ്രവചനം. അതിലെ നാലാം വാക്യം ശ്രദ്ധിയ്ക്കുക. മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം നീ എന്നേയ്ക്കും നിത്യപുരോഹിതനാകുന്നു. (സങ്കീ 110)
ഇനി മെൽക്കിസെദെക്ക് ആരാണുന്നു നോക്കാം. സുറീയാനിയിലെ (അറമായ) മൽക്കാ - രാജാവ് സാദെക്ക്- നീതി എന്നീ പദങ്ങളിൽ നിന്നാണ് മെൽക്കിസെദ്ക്ക് എന്ന നാമത്തിന്റെ പിറവി. നീതിയുടെ രാജാവ്. മിശീഹായുടെ പര്യായമാണ്. മെൽക്കിസെദക്ക് അബ്രാഹത്തിനും അപ്പവും വീഞ്ഞും കൊടുക്കുന്നു. മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം പുരോഹിതനായവൻ വിശ്വാസികൾക്ക് അപ്പവും വീഞ്ഞും കൊടുക്കുന്നു കുർബാനയിൽ. മെൽക്കിസെദെക്കിന്റെ രാജ്യം സമാധാനം എന്നർത്ഥമുള്ള സാലേം. മിശിഹാ സമാധാനത്തിന്റെ രാജാവ്.
ഈശോ മിശിഹാ പുരോഹിതനാവുന്നത് ലേവീഗോത്രപ്രകാരമുള്ള പൗരോഹിത്യമല്ല മെൽക്കിസെദെക്കിന്റെ ക്രമപ്രകാരമാണ്.

മിശിഹായുടെ പൗരോഹിത്യവും കുരിശിലെ ബലിയും


സുറീയാനീ സഭകളിൽ പാതി നോമ്പിന് നടത്തുന്ന ഒരു കർമ്മമുണ്ട്. മിശിഹാ തന്റെ പീഡാസഹനം പ്രവചിയ്ക്കുമ്പോൾ സ്ലീവായിൽ ഊറാറ ചാർത്തി മിശിഹായുടെ പൗരോഹിത്യം ഏറ്റുപറയുന്ന കർമ്മം. തന്റെ മൂന്നാം പീഠാനുഭവ പ്രവചനത്തിന്റെ ശേഷം മത്തായി 20: 28 ൽ പറയുന്നത് 'അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കുവാനും മനുഷ്യപുത്രൻ വന്നിരിയ്ക്കുന്നതു പോലെ തന്നെ'. മിശിഹായുടെ പ്രവാചക ദൗത്യം പോലെ തന്നെ ഈ സ്വജീവൻ കൊടുക്കലും എത്രമാത്രം പ്രധാനമാണെന്ന് ഈ ഈശോയൂടെ വാചകം തന്നെ വ്യക്തമാക്കുന്നുണ്ട്. സമകാലികർ കണ്ടോ എന്നറിഞ്ഞുകൂടാ പക്ഷേ ഈശോ അങ്ങനെ കണ്ടിരുന്നു. അതുകൊണ്ടാണ് അവൻ അപ്പമെടുത്ത് ഇതു നിങ്ങൾക്കുവേണ്ടി വിഭജിയ്ക്കപ്പെടുന്ന തന്റെ ശരീരമാണെന്നും കാസായെടുത്ത് അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന രക്തമാണെന്നും പറയുന്നത്.
ഏശായാ നിവ്യയുടെ പുസ്തകത്തിൽ 53 ആം ആധ്യായം മുഴുവൻ മിശീഹായുടെ ബലിയെപ്പറ്റിയാണ്. (പീഠാനുഭവവെള്ളിയാഴ്ച ഇതു വായിയ്ക്കുന്നുമുണ്ട്). 'പാപപ്പരിഹാരബലിയായി തന്നെത്തന്നെ അർപ്പിയ്ക്കുമ്പോൾ ' എന്നു കാണാം ഏശായാ 53: 10 ഇൽ. നമ്മൂടെ വേദനകളാണ് അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത് എന്നു ഏശായാ 53: 4 ഇൽ.
മെസ്രേനിൽ നിന്നു കാനാനിലേയ്ക്കുള്ള പെസഹായ്ക്ക് കുഞ്ഞാടു ബലികഴിയ്ക്കപ്പെട്ടതുപോലെ മരണത്തിൽ നിന്നു ജീവനിലേയ്ക്കുള്ള പെസഹയ്ക്കും ഒരു കുഞ്ഞാടു ബലികഴിയ്ക്കപ്പെട്ടു. നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി എന്ന് കേപ്പാ ശ്ലീഹാ (1 കേപ്പാ 2:24).പ്രസ്തുത അധ്യയം മുഴുവൻ വിശ്വാസികളൂടെ പൗരോഹിത്യ ധർമ്മത്തെപറ്റിയാണ്. ഈശോ മിശിഹാവഴി ദൈവത്തിനു സ്വീകര്യമായ ബലികൾ അർപ്പിയ്ക്കുന്നതിനു നിങ്ങൾ പുരോഹിത ജനമാവട്ടെ എന്നാണു കേപ്പാ ആശംസിയ്ക്കുന്നത്. മിശിഹായുടെ പൗരോഹിത്യം ഇതാ സമകാലികന്റെ വാക്കുകളിൽ.
എബ്രായർക്കുള്ള ലേഖനത്തിലേയ്ക്കുമടങ്ങി വരാം. 8,9,10 അദ്ധ്യായങ്ങളീൽ മിശിഹായൂടെ പൗരോഹിത്യത്തെക്കുറിച്ചും ബലിയുടേ ശ്രേഷ്ടതയെക്കുറിച്ചുമാണ്. പരിശുദ്ധ കുർബാനയെക്കുറിച്ചാണ്.

സഭാപാരമ്പര്യങ്ങളുടെ പ്രസക്തി

പത്തുവർഷത്തോളമായി താൻ നവീകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കു എന്നു അവകാശപ്പെടുന്ന, തിയോളജി പഠിച്ചിട്ടുള്ള ഒരു സീറോ മലബാറുകാരൻ  ഓഡിയോ ക്ലിപ്പായി അവതരിപ്പിയ്ക്കുന്ന അബന്ധങ്ങളുടെ ഘോഷയാത്രകണ്ട് കണ്ണുതള്ളിപ്പോയി. ഇത്തരം സ്വപ്രഖ്യാപിത നവീകരണ പ്രസ്ഥാനക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ സഭാവിരുദ്ധതയ്ക്ക് വേറേ ഉറവിടം ഒന്നും അന്വേഷിയ്ക്കേണ്ടതില്ല.
ഇദ്ദേഹം പറയുന്നത് പാരമ്പര്യം നോക്കിനടന്നാൽ ഈശോയിൽ എത്തില്ല എന്നും പാരമ്പര്യമെന്നു പറഞ്ഞു കോണകമുടൂക്കണമോ എന്നുമാണ് ഇദ്ദേഹം ചോദിയ്ക്കുന്നത്. സഭാപാരമ്പര്യത്തെക്കുറിച്ച് ഇത്രയും ആഴമായി മനസിലാക്കിയ ഇദ്ദേഹം എവിടെനിന്നാണ് തിയോളജി പഠിച്ചത് എന്നറിയുവാൻ താത്പര്യമുണ്ട്.

സഭാപാരമ്പര്യം എന്നു പറയുന്നത് ഇന്നലെവരെ ചെയ്തുപോന്നിരുന്ന ചില ആചാരങ്ങൾ അല്ല. എത്രനാൾ ചെയ്തു എന്നത് ഒരു ആചാരത്തെയും കൊണ്ടു നടക്കുവാനുള്ള ലൈസൻസും അല്ല. ഇന്നലെ വരെ ചെയ്തുവന്നത് 2000 ഓ 3000 ഓ വർഷം പഴക്കമുള്ള ഒരു തെറ്റായികൂടാ എന്നില്ല.
സഭാ പാരമ്പര്യം എന്നത് വേദപുസ്തകത്തിൽ അടിസ്ഥാനപ്പെടുത്തിയും ശ്ലൈഹീകപിന്തുടർച്ചയിലൂടെ കൈമാറപ്പെട്ടും സഭാപിതാക്കന്മാരാൽ വിശദീകരിയ്ക്കപ്പെട്ടൂം സഭാ സൂനഹദോസുകളാൾ അംഗീകരിയ്ക്കപ്പെട്ടൂം തുടർന്നു പോന്നിട്ടുള്ള ശൈലികളെയാണ്. അല്ലാതെ ഇന്നലെവരെ കോണകമുടുത്തും, പറമ്പിൽ വെളിക്കിറങ്ങിയതുമല്ല പാരമ്പര്യം.
സഭ പാരമ്പര്യങ്ങളിലേയ്ക്ക് മടങ്ങിപ്പോകണം എന്നു പറയുമ്പോൾ സഭാ പിതാക്കന്മാരിലേയ്ക്കു മടങ്ങിപ്പോവണം എന്നണ് അർത്ഥം. സഭാ പിതാക്കന്മാർ എന്നു പറയുന്നത് 9 ആം നൂറ്റാണ്ടിനു മുൻപു വരെ ജീവിച്ചിരുന്ന, വേദപുസ്തകത്തിലും സഭാ പ്രബോധനങ്ങളിലും അവഗാഹമുള്ള വിശുദ്ധ ജീവിതം നയിച്ച പുണ്യാത്മാക്കളാണ്. അവരുടെ പാത പിന്തുടരുവാനുള്ള വിളിയാണ് സഭയുടെ പാരമ്പര്യങ്ങളിലേയ്ക്കുള്ള മടങ്ങിപ്പോക്ക്. പൗരസ്ത്യ സുറിയാനീ പാരമ്പര്യത്തിൽ അഫ്രാത്തിലേയ്ക്കും അപ്രേമിലേയ്ക്കും നിനിവെയിലെ ഇസഹാക്കിലേയ്ക്കും നർസ്സായിയിലേയ്ക്കും ഉള്ള മടങ്ങിപ്പോക്ക്. ഗ്രീക്ക് പാരമ്പര്യങ്ങളിൽ ബേസിലിലേയ്ക്കും ഗ്രിഗരി നസിയൻസനിലേയ്ക്കും നീസായിലെ ഗ്രിഗറിയിലേയ്ക്കും ഒക്കെയുള്ള മടങ്ങിപ്പോക്ക്. പാശ്ചാത്യ പാരമ്പര്യത്തിൽ അംബ്രോസിലേയ്ക്കും ആഗസ്തീനോസിലേയ്ക്കുമുള്ള മടങ്ങിപ്പോക്ക്,
വേദപുസ്തകത്തിലേയ്ക്കുള്ള മടങ്ങിപ്പോക്ക്. കലർപ്പില്ലാത്ത ദൈവരാധനയിലേക്കുള്ള മടങ്ങിപ്പോക്ക്.

ദൈവാരാധന എങ്ങനെയാണെന്നും എന്താണെന്നും വേദപുസ്തകബന്ധിയായി സഭാപിതാക്കന്മാർ പറഞ്ഞുവച്ചിട്ടുണ്ട്. അതനുസരിച്ച് ദൈവത്തെ ആരാധിയ്ക്കുക എന്നതാണ് പാരമ്പര്യത്തിലേയ്ക്കുള്ള മടങ്ങിപ്പോക്ക്.
വേദപുസ്തകം വായിച്ച് ഭാവനയിൽ രൂപപ്പെട്ട ഈശോയെ സൃഷ്ടിയ്ക്കൽ അല്ല ശ്ലൈഹീക വിശ്വാസം. അതു വിഗ്രഹാരാധനയാണ്. ശ്ലീഹാന്മാർ കണ്ണുകൊണ്ടു കണ്ടതും കാതുകൊണ്ടു കേട്ടതും, അനുഭവിച്ചതുമായ ഈശോയെ, സഭാപിതാക്കന്മാർ അറിഞ്ഞ മിശിഹായെ അവന്റെ ശരീരമായ സഭയിൽ അറിയുകയും സ്നേഹിയ്ക്കുകയും ശുശ്രൂഷിയ്ക്കുകയുമാണ് ശ്ലൈഹീകപാരമ്പര്യം.

അതുകൊണ്ട് സഭയുടെ പ്രബോധനങ്ങളെ സഭ പറയുന്ന അർത്ഥത്തിൽ മനസിലാക്കുക, സഭയുടെ ദൈവാരാധനയെ മനസിലാക്കുക, സഭാ പിതാക്കനമാരെ മനസിലാക്കുക. സഭാപിതാക്കന്മാർ വിശദീകരിയ്ക്കുന്ന രീതിയിൽ വേദപുസ്തകത്തെ മനസിലാക്കുക. അതാണ് ഒരു ശ്ലൈഹീക സഭയിലെ അംഗത്തിനു ചെയ്യുവാനുള്ളത്.

ഞാൻ തിയോളജി ഒന്നും പഠിച്ചിട്ടില്ല എന്നാണു പറയുന്നെങ്കിൽ ഞാൻ പറയുന്നു നിങ്ങൾ വലിയ തിയോളജി ഒന്നും പഠിയ്ക്കേണ്ട. സീറോ മലബാർ സഭയുടെ വേദപാഠപ്പുസ്തകം പന്ത്രണ്ടാം ക്ലാസുവരെയുള്ളത് ഒന്നു പഠിച്ചാൽ മതി. പന്ത്രണ്ടാം ക്ലാസുവരെയുള്ള വേദപഠനം പോലും ശരിയായിട്ടില്ലാത്തവരമാണ് "നവീകരണ"ത്തിന്റെ പേരിൽ ആൾക്കാരെ വഴിതെറ്റിയ്ക്കാൻ ഇറങ്ങുന്നത് എന്നതാണ് "നവീകരണത്തിന്റെ" പ്രശ്നം. അന്ധന്മാരെ നയിയ്ക്കുന്ന അന്ധന്മാരെ തിരിച്ചറിയുക എന്നതാണു വെല്ലുവിളി. പന്ത്രണ്ടാം ക്ലാസുവരെയുള്ള പുസ്തകങ്ങൾ നൽകുന്ന സഭാത്മകത ഉണ്ടെങ്കിൽ പല "നവീകരണ"പ്രസ്ഥാനക്കാരും പൊതുവേദികളിൽ അവതരിപ്പിച്ചുകാണുന്ന അബന്ധങ്ങൾ പറയില്ലായിരുന്നു. അതും ബുദ്ധിമുട്ടാണെങ്കിൽ സീറോ മലബാർ സഭയുടെ 8, 9,10 ക്ലാസുകളിലെ വേദപാഠപ്പുസ്തകം വായിച്ചു പഠിയ്ക്കുക. ഒരു സാധാരണവിശ്വാസിയ്ക്കുവേണ്ട സഭാത്മകചിന്തയുടെ അടിസ്ഥാനം അതിൽ നിന്നു കിട്ടും. അതുപോലും ഇല്ലാത്തവരാണ് വാട്ട്സ് ആപ്പിൽ ക്ലാസെടുത്ത് വിശ്വാസികളെ വഴിതെറ്റിയ്ക്കുന്നത്.

കർത്താവിന്റെ ചില മുന്നറിയീപ്പുകൾ ഉദ്ധരിയ്ക്കാം.

"ആരും നിങ്ങളെ വഴിതെറ്റിയ്ക്കാതിരിയ്ക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ. പലരും എന്റെ നാമത്തിൽ വന്ന് ഞാൻ മിശിഹാ(അഭിഷിക്തൻ, ക്രിസ്തു) ആണെന്നു പറയുകയും അനേകരെ വഴിതെറ്റിയ്ക്കുകയും ചെയ്യും". - മത്തായി 24: 4-5

നിരവധി വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിയ്ക്കും മത്തായി 24: 11

കള്ളമിശിഹാമാരും (കള്ള അഭിഷിക്തന്മാരും) വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെട്ട് സാധ്യമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തവിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണീയ്ക്കും മത്തായി 24:24

മിശിഹാ (അഭിഷിക്തൻ) മരുഭൂമിയിൽ ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ അവിടേയ്ക്ക് പുറപ്പെടരുത്. അവൻ മുറീയിലുണ്ടെന്നു പറഞ്ഞാലും നിങ്ങൾ വിശ്വസിയ്ക്കരുത്. മത്തായി 24:26

അതുകൊണ്ടൂ മിശിഹായിൽ പ്രീയപ്പെട്ടവരെ വഴിതെറ്റിയ്ക്കുവാൻ അനേകം വ്യാജപ്രവാചകന്മാരും കള്ള അഭിഷിക്തന്മാരും (മിശിഹാ എന്നവാക്കിന്റെ അർത്ഥം അഭിഷിക്തൻ എന്നാണ്) ഉള്ള കാലമാണ്. പറയുന്നത് വൈദീകന്മാണ്, "അഭിഷേക"മുള്ള ബ്രദർ ആണ് എന്നു പറഞ്ഞ് വിഴുങ്ങേണ്ടതില്ല. മധുരത്തെ മധുരമായും കയ്പിനെ മധുരമായും തിരിച്ചറിയുവാൻ നാവിനു ശേഷി ഉണ്ടാക്കുക എന്നതാണ് ചെയ്യുവാനുള്ളത്.

Thursday, September 27, 2018

'കായേന്റെ ബലി'കൾ -3

ബലിയുടെ പൂർണ്ണതയും (Perfection) അതിനെ സാധുതയും(validity) കായേന്റെയും ആബേലിന്റെയും ബലികളിലൂടെ സൃഷ്ടിയുടെ പുസ്തകം അവതരിപ്പിയ്ക്കുന്നുണ്ട്. ബലികളുടെ സാധുത കർത്താവിനു വിട്ടേയ്ക്കാം. ദൈവത്തിന് അർപ്പിയ്ക്കുന്ന ബലി അവനു സ്വീകാര്യമായോ എന്ന് മനുഷ്യൻ തീരുമാനിയ്ക്കേണ്ടതില്ലല്ലോ. അതേ സമയം മാനുഷികമായ രീതിയിൽ ബലിയുടെ പൂർണ്ണതയ്ക്കു വേണ്ടിയുള്ള ഒരു പരിശ്രമം മനുഷ്യന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക അനിവാര്യമാണ്. ഈ പോസ്റ്റ് കുർബാനയ്ക്ക് എടുക്കുന്ന സമയത്തെപ്പറ്റിയാണ്.

(‘കായേന്റെ ബലി’കൾ എന്ന പോസ്റ്റ് ഇവിടെ വായിയ്ക്കാം. രണ്ടാം ഭാഗം ഇവിടെ)

 കുർബാന എന്താണ് എന്നതിന്റെ ഉത്തരം അറിഞ്ഞെങ്കിൽ മാത്രമേ കുർബാന അർപ്പണത്തിന് എടുക്കുന്ന സമയത്തെ മാനിയ്ക്കുവാൻ ആവൂ. കേവലം 'സെക്കുലർ' കാഴ്ചപ്പാടിൽ ബൈബിൾ വായിയ്ക്കുന്നു, അപ്പം വാഴ്ത്തുന്നു, എല്ലാവർക്കും കൊടുക്കുന്നു എന്നു പറഞ്ഞവസാനിപ്പിയ്ക്കാം. എന്നാൽ കുർബാനയുടെ ഒരു "ക്രൈസ്തവ" കാഴ്ചപാട് ഇതല്ല. കുർബാന എന്നതു തന്നെ വലിയ ഒരു വിഷയമാണ്, കുർബാനയുടെ ഓരോ പ്രാർത്ഥനയും സഭാ പിതാക്കന്മാർ വിശദീകരിച്ചിട്ടുമുണ്ട്. അത് ഒരു പോസ്റ്റിലോ ഒരു പുസ്തകത്തിലോ ഒതുക്കാനാവുന്നതുമല്ല. ഫാ: തോമസ് മണ്ണൂരാംപറമ്പിലിന്റെ രണ്ടു വാല്യങ്ങളുള്ള സീറോ മലബാർ സഭയുടെ കുർബാന ഒരു പഠനം എന്ന പുസ്തകവും, ഫാ: വർഗ്ഗീസ് പാത്തിക്കുളങ്ങരയുടെ കുർബാന എന്ന ഇംഗ്ലീഷിലുള്ള പുസ്തകവും മാർ ജോസഫ് പെരുംതോട്ടത്തിന്റെ കുർബാന ചിത്രങ്ങളിലൂടെ എന്ന പുസ്തകവും കുർബാനയെക്കുറിച്ചു മനസിലാക്കുവാൻ സഹായകമാണ്.

'കായേന്റെ ബലി'കൾ -2

ബലിയുടെ പൂർണ്ണതയും (Perfection) അതിനെ സാധുതയും(validity) കായേന്റെയും ആബേലിന്റെയും ബലികളിലൂടെ സൃഷ്ടിയുടെ പുസ്തകം അവതരിപ്പിയ്ക്കുന്നുണ്ട്. ബലികളുടെ സാധുത കർത്താവിനു വിട്ടേയ്ക്കാം. ദൈവത്തിന് അർപ്പിയ്ക്കുന്ന ബലി അവനു സ്വീകാര്യമായോ എന്ന് മനുഷ്യൻ തീരുമാനിയ്ക്കേണ്ടതില്ലല്ലോ. അതേ സമയം മാനുഷികമായ രീതിയിൽ ബലിയുടെ പൂർണ്ണതയ്ക്കു വേണ്ടിയുള്ള ഒരു പരിശ്രമം മനുഷ്യന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക അനിവാര്യമാണ്.

(‘കായേന്റെ ബലി’കൾ എന്ന പോസ്റ്റ് ഇവിടെ വായിയ്ക്കാം. സമീപകാല ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇതിനെപ്പറ്റി കൂടുതലായി എഴുതണമെന്നു തോന്നിയതുകൊണ്ട് ഒരു രണ്ടാം ഭാഗം പോസ്റ്റു ചെയ്യുന്നു)

പലരൂപതകളിലും കുർബാന അർപ്പണങ്ങളിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിനു ചങ്ങനാശ്ശേരിയിൽ ക്രൈസ്തവസഭകളുടെയെല്ലാം പൗരാണികപാരമ്പര്യവും 1970 കൾ വരെ സീറോ മലബാർ സഭയിൽ പ്രാദേശിക വ്യത്യാസങ്ങൾ കൂടാതെ അർപ്പിച്ചു പോന്നതുമായ രീതിയിൽ പൂർണ്ണമായി മദ്ബഹാഭിമുഖമായിട്ടാണ് കുർബാന അർപ്പിയ്ക്കുന്നത്. അതേ സമയം സിനഡ് വിവിധ രൂപതകളിലെ കുർബാനാർപ്പണ രീതികൾ ഏകീകരിയ്ക്കുന്നതിനു (സിനഡിന്റെ സംയുക്ത ഇടയലേഖനം ഇവിടെ വായിയ്ക്കാം. അതിനു അംഗീകാരം കൊടുത്തുകൊണ്ടുള്ള റോമിന്റെ കത്ത് ഇവിടെ ) വേണ്ടീ കൊണ്ടുവന്ന 50-50 യാണ് പാലാ, കാഞ്ഞിരപ്പള്ളി തുടങ്ങി ഒട്ടനവധി രൂപതകളിൽ തുടരുന്നത്. എറണാകുളം തുടങ്ങി ലത്തീൻശൈലികൾ പിന്തുടരണമെന്നു ആഗ്രഹിയ്ക്കുന്ന രൂപതകൾ പൂർണ്ണമായും ലത്തീൻ സഭയിൽ ഇന്നു നിലവിലുള്ളതുപോലെ പൂർണ്ണമായും ജനാഭിമുഖമായി കുർബാന അർപ്പിയ്ക്കുന്നു. ഇതിൽ ഏതെങ്കിലും കുർബാനയർപ്പണത്തിനു കുഴപ്പമുണ്ടോ? എങ്ങനെയെങ്കിലും ഒക്കെ ആയാൽ പോരേ തുടങ്ങിയ 'സെക്കുലർ' ചോദ്യങ്ങൾ വിശ്വാസികളുടെ ഇടയിൽ പ്രചരിയ്ക്കുന്നുണ്ട്.

ജനാഭിമുഖത്തിന്റെ ചരിത്രം, അതു സീറോ മലബാർ സഭയിൽ വന്നതും ഒക്കെ മറ്റു പോസ്റ്റുകളിൽ അവതരിപ്പിച്ചിട്ടുള്ളതിനാൽ ആവർത്തിയ്ക്കുന്നില്ല.

ഒരു വിശ്വാസിയുടെ നിലപാട് എന്തായിരിയ്ക്കണം എന്നാണ് ഇവിടെ പറയുവാൻ ആഗ്രഹിയ്ക്കുന്നത്. ഒരു വിശ്വാസി അടിസ്ഥാനപരമായി ശ്രമിയ്ക്കേണ്ടത് താഴെപ്പറയുന്ന അഞ്ചു കാര്യങ്ങളാണ്.
1. സഭയുടെ പാരമ്പര്യം തിരിച്ചറിയുക
2. സഭയുടെ ആഗ്രഹം തിരിച്ചറിയുക.
3. പ്രായോഗികവും, രാഷ്ട്രീയവുമായ പ്രശ്നങ്ങൾ തിരിച്ചറിയുക.
4. മെച്ചപ്പെട്ട രീതി നടപ്പിൽ വരുവാൻ വേണ്ടി പ്രാർത്ഥിയ്ക്കുക, അതിനുള്ള സഭയുടെ ശ്രമങ്ങളെ സഹായിയ്ക്കുക.
5. മെച്ചപ്പെട്ട രീതി എല്ലാവരും മനസിലാക്കുവാൻ തങ്ങളാലാവുന്നതു ചെയ്യുക.

എല്ലാ സഭകളിലും ഏറിയും കുറഞ്ഞും ഇത്തരം ആശയക്കുഴപ്പങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചേരിതിരിവുകളും ഉണ്ട്. അതിൽ അറിവില്ലായ്മ മുതൽ ഈഗോ വരെ കാരണമാകാം. സഭ ഒരു പോലീസിംഗ് സംവിധാനമല്ലാത്തതുകൊണ്ടു തന്നെ നിർദ്ദേശങ്ങൾ അടിച്ചേൽപ്പിയ്ക്കുക എന്നതോ കർശനമായി നടപ്പാക്കുക എന്നതോ അപ്രായോഗികമാണ്, സഭയുടെ ശൈലി അതല്ല. അതുകൊണ്ടു തന്നെ സഭ എടുക്കുന്ന പ്രായോഗികമായ നിലപാടുകൾ ഏറ്റവും ശരിയായ നിലപാടുകൾ ആവണമെന്നില്ല. "സിനഡിന്റെ തീരുമാനം ഏറ്റവും നല്ല തീരുമാനമാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല" എന്നു സംയുക്ത ഇടയലേഖനത്തിൽ സിനഡുപിതാക്കന്മാർ തന്നെ പറയുന്നുണ്ട്.

ഈ പോസ്റ്റു മുൻപോട്ടു വയ്ക്കുന്ന അടിസ്ഥാന പ്രമാണം ആവർത്തിയ്ക്കട്ടെ. അതിതാണ്: മാനുഷികമായ രീതിയിൽ ബലിയുടെ പൂർണ്ണതയ്ക്കു വേണ്ടിയുള്ള ഒരു പരിശ്രമം മനുഷ്യന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക അനിവാര്യമാണ്.

ഒന്നാം ഘട്ടം: പരിമിതികളിൽ; പരമാവധി

ജനാഭിമുഖകുർബാന നിലവിലുള്ള ഇടങ്ങളിലും 50-50 നിലവിലുള്ള ഇടങ്ങളിലും പൂർണ്ണമായും മദ്ബഹാഭിമുഖ കുർബാന നിലവിലുള്ള ഇടങ്ങളിലും തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ബലിയുടെ പൂർണ്ണതയ്ക്ക് മനുഷ്യസാധ്യമായ എന്തൊക്കെചെയ്യാമോ അതെല്ലാം ചെയ്യുക എന്നതാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

ദേവാലയത്തിന്റെ ഘടന, പുരോഹിതന്റെ നിലപാടുകൾ, വിശ്വാസികളുടെ ഭാഗഭാഗിത്വം ഇതെല്ലാം കുർബാനയുടെ പൂർണ്ണതയ്ക്ക് ആവശ്യമാണ്. എങ്കിൽ തന്നെയും അതിൽ മാറ്റങ്ങൾ വരുത്താൾ ഒരു വിശ്വാസിയ്ക്കുള്ള സാധ്യതകൾ പരിമിതമാണ്. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സഭയുടെ ദൈവാരാധനയിൽ  പങ്കുചേർന്ന് പൂർണ്ണആത്മാവോടും പൂർണ്ണ മനസ്സോസോടും സർവ്വശക്തിയോടും കൂടെ ദൈവത്തെ ആരാധിയ്ക്കുക എന്നതാണ് ഓരോ വിശ്വാസിയുടേയും പ്രഥമവും പ്രധാനവുമായ കർത്തവ്യം.


രണ്ടാം ഘട്ടം: മെച്ചപ്പെട്ടതിനെ തിരിച്ചറിയുക
സഭാ പാരമ്പര്യം എന്തു പറയുന്നു, സഭ എന്തു പറയുന്നു, സഭാ പിതാക്കന്മാർ എന്തു പറയുന്നു എന്നതു മനസിലാക്കി ശരികൾ തിരിച്ചറിയുക എന്നതതു പ്രധാനമാണ്. അതു വിശ്വാസത്തിലുള്ള വളർച്ചയാണ്. Lex orandi, lex credendi എന്നൊരു ലത്തീൽ ചൊല്ലുണ്ട്. പ്രാർത്ഥനയുടെ നിയമം വിശ്വാസത്തിന്റെ നിയമാണ്. പ്രാർത്ഥനയുടെ നിയമത്തിൽ വെള്ളം ചേർക്കുമ്പോൾ യഥാർത്ഥത്തിൽ വിശ്വാസത്തിൽ തന്നെയാണ് വെള്ളം ചേർക്കപ്പെടുന്നത്.പലപ്പോഴും സഭയുടെ നിലപാടുകളോ, പ്രബോധനങ്ങളോ വിശ്വാസികൾ അറിയാതെ പോകുന്നു എന്നതു പല ശരികളും നടപ്പിൽ വരുത്തുന്നതിനു തടസമാവുന്നുണ്ട്.

മൂന്നാം ഘട്ടം: മെച്ചപ്പെട്ടതിലേയ്ക്കു നടക്കുക
കൂടുതൽ മെച്ചപ്പെട്ടതിനെ തിരിച്ചറിയുന്നവർ മെച്ചപ്പെട്ടവ പാലിയ്ക്കുവാനും ശ്രമിയ്ക്കേണ്ടതുണ്ട്. ഭക്താഭ്യാസങ്ങളെക്കാൾ സഭ ആഗ്രഹിയ്ക്കുന്നത് യാമപ്രാർത്ഥനകളാണ് എന്ന തിരിച്ചറിവ് ഉണ്ടാവുക പ്രധാനമാണ്. എന്നാൽ യാമപ്രാർത്ഥനകൾ ശീലിയ്ക്കാത്തിടത്തോളം കാലം ആ അറിവ് ഒരു ബൗദ്ധീകമായ വിവരം മാത്രമായി അവശേഷിയ്ക്കും. അതിനെ വിശ്വാസജീവിതത്തിന്റെയും സഭാത്മക ജീവിതത്തിന്റെയും ഭാഗമാക്കുമ്പോൾ വിശ്വാസജീവിതത്തിൽ അഭിവൃത്തിയുണ്ടാവും.


നാലാം ഘട്ടം: മെച്ചപ്പെട്ടതിലേയ്ക്കു നടത്തുക
മെച്ചപ്പെട്ടത് അറിയുകയും ശീലിയ്ക്കുകയും ചെയ്തവർ മറ്റുള്ളവർക്കും ആ മെച്ചമായതിന്റെ അനുഭവം  സാധ്യാമാകുവാൻ പരിശ്രമിയ്ക്കണം. അതു അറിവിന്റെയും വിശ്വാസജീവിതത്തിന്റെയും പങ്കുവയ്ക്കലിലൂടെയാവാം, സഭയിലും സമൂഹത്തിലും ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നതിലൂടെയാവാം, ജീവിതത്തിലൂടെ ഒരു മാതൃകയാവുന്നതിലൂടെയാവാം.

പരിമിതികൾക്കുള്ളിൽ നിന്നു കുർബാനയർപ്പണത്തിനു കഴിയുന്നത്ര പൂർണ്ണത നൽകുവാനും ആ പരിമിതികളെ പടിപടിയയി പരിമിതപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടത്തുവാനും ഓരോ ക്രൈസ്തവനും കടമയുണ്ട്. പോസ്റ്റിന്റെ ആരംഭത്തിലെ വാചകത്തിലേയ്ക്കു മടങ്ങിവരാം. ഒരു ബലിയുടെ സ്വീകാര്യത ദൈവത്തിനു വിട്ടുകൊടുക്കുക. നമ്മുടെ കഴിവിനനുസരിച്ച് ബലിയ്ക്ക് പൂർണ്ണത നൽകുവാൻ പരിശ്രമിയ്ക്കുക. ബലിയ്ക്കു പൂർണ്ണത നൽകുവാനുള്ള ശ്രമങ്ങൾ ഇല്ലാതിരിയ്ക്കുക എന്നത് കായേന്റെ ബലി പോലെയാണ്. ഉചിതമായി പ്രവർത്തിച്ചാൽ നീയും സ്വീകാര്യനാവുകയില്ലേ  (സൃഷ്ടി 4: 7) എന്ന കായോനോടുള്ള ദൈവത്തിന്റെ ചോദ്യം നമ്മുടെ മുന്നിലും ആവർത്തിയ്ക്കപ്പെടുന്നുണ്ട്, അപൂർണ്ണമായ ഓരോ ബലിയർപ്പണങ്ങളിലും.

Thursday, June 28, 2018

വീരടിയാൻ പാട്ട്

മാറനീശോ മിശിഹാ പിറന്നമ്പത്തിരണ്ടാം കാലം
മാര്‍ത്തോമ്മാ ശ്ലീഹാ മലയാളത്തുവന്നു
മാര്‍ഗ്ഗമറിയിച്ചവിടെ;
മുന്നൂറ്റി നാല്‍പ്പത്തിരണ്ടാം കാലം കാനായി തൊമ്മന്‍
പരദേശത്തുനിന്നും മലയാളത്തുവന്ന്‌
സൂര്യകുലമണിമകുടമാകും ചേരമാന്‍ തമ്പുരാന്റെ
ചേറേപ്പാട്ടില്‍ ചെന്ന്‌ നവരത്‌നങ്ങളൊന്‍പതും
തിരുമുല്‍ കാഴ്‌ചവച്ചു തിരുമനസ്സറിയിച്ചാറെ,
കൊല്ലവും, പാലൂര്‌, കൊടുങ്ങല്ലൂര്‌, കൊട്ടക്കാവ്‌,
നിരണം, ചായേല്‍, കോക്കമംഗലം
എന്നീ മലങ്കര ഇവകകളും ഏഴരപള്ളിയും
വെച്ചു കൊണ്ടേവേണ്ടൂ എന്ന സ്ഥാനവും പദവിയും
വന്‍ പോരടയാളവും, കൊല്ല വര്‍ഷം ഒന്നാമതു
ചിങ്ങമാസം ഇരുപത്തിയൊന്‍പതാം തീയതി
ആയില്യം നാളും ചിങ്ങം രാശിയും കര്‍ക്കിടക
ക്കൂറില്‍ തൃക്കോവിലും പള്ളിയും സൃഷ്‌ടിച്ചേന്‍.
തണ്ടനേറും തണ്ടും പല്ലക്കും, പരവതാനി,
ഉച്ചിപ്പൂവ്‌, നെറ്റിക്കെട്ട്‌, തണ്ടുവിളക്ക്‌, കോലുവിളക്ക്‌,
അരിമക്കൊടി, ഇടിക്കൊടി,
നവരത്‌നങ്ങളാകും അഞ്ചു ചില്ലി മുല്ലയും, ചെങ്കൊപ്പും,
ആറ്റിവെയ്‌പ്പും, പാച്ചിന്‍ മരവും,
പഞ്ചവാദ്യം അഞ്ചും,
പച്ചക്കുട, പവിഴക്കുട, ചന്ദ്രക്കുട, ചന്ദ്രവട്ടക്കുട,
ചിങ്ങച്ചീനി, ചീനക്കുഴല്‍, ആലവട്ടം, വെണ്‍താമരതൊപ്പിയും,
തങ്കലും, ചിങ്ങും, തള്ളിമുന്‍കൈയ്യില്‍ പതക്കവും,
കൈയ്യില്‍ തൈക്കാര്‍തോള്‍ വള, വീര പഞ്ചാരമാലയും,
പാവാടനാലും, മേല്‍ത്താളികപ്പുറവും,
അഞ്ചു പഞ്ച രത്‌നങ്ങളും, പൊന്നിട്ടു കുത്തിയ
മാരമാം വെള്ളിക്കോലും, വീരമുണ്ടാം കൈച്ചിലമ്പും,
മക്കത്തു കപ്പലു മാമാങ്ക വേലയും,
ഉണ്ടെന്നും ഇല്ലെന്നും ചൊല്ലിനിന്നീടുന്ന
സംഗീത പുവാലനൊരു പെണ്ണിനെയും കൊടുത്തു
കല്ല്യാണം കഴിപ്പിച്ചു,
അതില്‍ നിന്നൊള്ള ഒരു സന്താനവും,
തെക്കും വടക്കും ഭാഗത്തെ നടയിരിക്കെ
അഞ്ചു കച്ചവടക്കാരെയും വരുത്തി,
മാര്‍ത്തോമ്മാ ശ്ലീഹാ മലയാളത്തിനനുഗ്രഹമായി
ചൊല്ലിച്ച പദവിയും
പരീക്ഷക്കായ്‌ അടുപ്പുകല്ലുമൂന്നുകൂട്ടി
കൊച്ചുരുളി പിടിച്ചു വെച്ച്‌
ഇരുനാഴിയൂരി നെയ്യും അളന്നൊഴിച്ച്‌
കടപ്പൂര്‌, കാളിയാവ്‌, പകലോ മിറ്റം നാലു പട്ടന്മാരും
അന്നന്നു നാടുവാണീടുന്ന കാലം,
സൂര്യനും ചന്ദ്രനും ഉള്ളോരുകാലം
സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌,
ഏഴരപ്പള്ളിയും, എഴുപത്തിരണ്ടു പദവിയും
കര്‍ത്താവേ,
വാഴപ്പള്ളി വീരടിയാന്‍ കൈയ്യൊപ്പ്‌.

 (ചുവന്നതൊപ്പിയും കയ്യിൽ വടിയുമുള്ള വീരടിയാൻ)

Monday, June 25, 2018

Body and the blood of the annointed one

Body of the one annointed
And His precious blood
Are on the holy altar.
Lets draw near with fear and love
and Sing praises with Angels
Holy Holy Holy
Lord God Almighty

Sunday, February 18, 2018

റമ്പാൻ പാട്ട്

റമ്പാൻ പാട്ട് എന്നത്തെ രൂപത്തിലുള്ളതിന്റെ പഴക്കം 17 ആം നൂറ്റാണ്ടിലേതാണ്. 1601ൽ മാളിയേക്കൽ തോമ്മാ റമ്പാൻ 48 ആമൻ ആണ് അത് എഴുതുന്നത്. കുറഞ്ഞപക്ഷം റമ്പാൻ പാട്ടിന്റെ 400 വർഷത്തെ പഴക്കത്തിലെങ്കിലും ആർക്കും സംശയമില്ല എന്നു കരുതട്ടെ.
പൗരസ്ത്യരുടെ (ക്രിസ്ത്യാനികൾ എന്നർത്ഥമില്ല) ഒരു ചരിത്ര രചന ഇപ്രകാരം പാട്ടുകളിലൂടെയായിരുന്നു. മഹാഭാരതമാണെങ്കിലും രാമായണമാണെങ്കിലും. ഇതിലെല്ലാം ചരിത്രമുണ്ട്, വളരെ സൂക്ഷ്മയായ ചരിത്രമുണ്ട്, അതോടൊപ്പം കൂട്ടീച്ചേർക്കലുകൾ ഉണ്ട്, തെറ്റുകൾ ഉണ്ട്. വാമൊഴിയായി പകർന്നു വരുന്ന എല്ലാ ചരിത്രത്തിലും ഇത്തരം കൂട്ടിച്ചേർക്കലുകൾ വന്നിട്ടുണ്ട്. പക്ഷേ അതുകോണ്ട് അതിലെ ചരിത്രം ഇല്ലാതാവുന്നില്ല. ഇന്നു നാം കാണുന്ന മഹാഭാരത രൂപത്തിൽ സംസ്കൃതത്തിൽ എഴുതപ്പെടുന്നതിനു മുൻപ് പല പ്രാദേശിക ഭാഷകളിലൂടെയും മഹാഭാരതം തലമുറകളിലൂടെ സഞ്ചരിച്ചിട്ടൂണ്ട്.
റമ്പാൻ പാട്ടിലെ മൂലരൂപത്തിന് ഒന്നാം നൂറ്റാണ്ടുവരെ പഴക്കം കല്പിയ്ക്കുന്നുണ്ട്. തോമാ ശ്ലീഹായുടെ ശിഷ്യനായ മാളിയേക്കൽ തോമാ റമ്പാൻ 1 മനിൽ നിന്നു കേട്ട കഥാ വാമൊഴിയായി കൈമാറൂകയും രണ്ടാം നൂറ്റാണ്ടിൽ മാളിയേക്കൽ തോമ്മാ റമ്പാൻ രണ്ടാമൻ അത് എഴുതുകയും ചെയ്തു. അതു വാമൊഴിയായും വരമൊഴിയാലും ഭാഷാ ഭേദങ്ങളോടെ തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് കൈമാറിപ്പോന്നു.
യൂറോപ്യൻ ചരിത്ര രചനാ രീതി മാത്രമേ സ്വീകാര്യമുള്ളോ. ചരിത്രമെന്നാൽ അപ്രകാരം ആയിരിയ്ക്കണം എന്ന ചിന്താഗതി കുറഞ്ഞ പക്ഷം പണ്ഢിതരുടെ ഇടയിൽ നിന്നെങ്കിലും മാറിയിട്ടുണ്ട്. യഥാർത്ഥ ചരിത്രം അറിയണമെങ്കിൽ കലകളിലേയ്ക്ക് പോവണം എന്ന് പലരും പറയാറുമുണ്ട്.
റമ്പാൻ പാട്ടിലെ പല ചരിത്രങ്ങളും 2 ആം നൂറ്റാണ്ടിലെ തോമായുടെ നടപടികളിൽ കാണാവുന്നതാണ്. തോമാശ്ലീഹായുടെ ചൈനയിലെ പ്രവർത്തനങ്ങളെക്കുറീച്ചു പരാമർശിയ്ക്കുന്ന ഏക കൃതിയും ഒരുപക്ഷേ റമ്പാൻ പാട്ടായിരിയ്ക്കും. ഇന്ന് ഉദ്ഘനനത്തിൽ ചൈനയിലെ വിശ്വാസത്തിന്റെ പഴമ കൂടുതൽ തെളിവുകളോടെ മുൻപിൽ നിൽക്കുന്നു. റമ്പാൻ പാട്ടിനെ ഒരു മലയാള കൃതിയായി മാത്രം എടുത്തു ചർച്ചചെയ്യുന്നവർക്ക് സംശയിയ്ക്കുവാൻ കൂടുതലുണ്ട്. പക്ഷേ തോമായുടെ നടപടികളുമായി ബന്ധപ്പെടുത്തി വായിയ്ക്കുന്നവർക്ക് അതിനെ പഴക്കം വ്യക്തമായി മനസിലാവും.
അതുകൊണ്ട് എനിയ്ക്ക് പറയുവാനുള്ള ഒരു കാര്യം ഏതെങ്കിലും ചരിത്രകാരന്മാരെ/ഗ്രന്ഥകാരന്മാരെ കണ്ണൂമടച്ച് പിൻ പറ്റാതെ, അവർ നിർത്തിയിടത്തു നിന്നു തുടരുക എന്നുള്ളതാണ്. അൻവർ അബ്ദുള്ളയുടെ ഗതി എന്ന നോവലിൽ അഗസ്ത്യൻ സഞ്ചരിച്ച പാതയിലൂടെ മരുന്നുകളെക്കുറീച്ചു പഠിയ്ക്കുവാൻ പോവുന്ന മൂന്നു കിറുക്കന്മാരായ ഡോക്ടർമ്മാരുണ്ട്. അവരുടെ ലക്ഷ്യം അഗസ്ത്യന്റെ വഴിയിലൂടെ പോവുക എന്നതു മാത്രമല്ല ആ വഴി കഴിഞ്ഞും മുൻപോട്ടൂ പോവുക എന്നതാണ്. ചരിത്രം അത്യന്ത്യം ജീവനുള്ള ഒരു ശാസ്ത്ര ശാഖയാണ്. അതിൽ നിങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും ചരിത്ര രചനകൾ നിവ്വഹിച്ചവർ ഓരോരോ പ്രകാശ ഗോപുരങ്ങളാണ്. ചിലർ പറഞ്ഞ ചരിത്രങ്ങൾ അസത്യങ്ങളായി മറ്റൊരു കാലത്ത് നിങ്ങൾക്ക് ബോധ്യപ്പെടും. ഒരിക്കൽ പരിഹസിയ്ക്കപ്പെട്ട ചരിത്ര രചനകൾക്ക് പിൽക്കാലത്ത് സ്വീകാര്യത കൈവരികയും ചെയ്തേക്കാം. അതു രണ്ടും വ്യക്തിപരമായ അവരുടെ വിജയമായോ പരാജയമായോ കാണേണ്ടതില്ല.
നമ്മുടെ മുൻപിൽ രണ്ടൂ സാധ്യതകളുണ്ട്. മുൻപേ സഞ്ചരിച്ചവർ കത്തിച്ചു വച്ച വിളക്കുകളുടെ മുൻപിൽ അങ്ങോട്ടുമിങ്ങോട്ടൂം ചാടീ നടക്കുന്ന ഈയാം പാറ്റകളാവുക എന്നുള്ളതാണ് ഒന്നാമത്തെ സാധ്യത. ആ വെട്ടത്തിൽ വെട്ടമുള്ള അത്രയും ദൂരം ആദ്യം പിന്നെ സ്വന്തമായി വെട്ടമുണ്ടാക്കി വീണ്ടും സഞ്ചരിയ്ക്കുക എന്നതാണ് രണ്ടാമത്റ്റെ സാധ്യത. ഇതിൽ ഏതുവഴി തിരഞ്ഞെടുക്കണമെന്നത് നിങ്ങളുടെ മാത്രം ഇഷ്ടമാണ്.

Sunday, February 4, 2018

Sahada Mar Esthapanose / St. Stephen the Martyr


Today is the 5th Sunday of the season of Denha. Denha is a syriac word which means manifestation or epiphany. In this Liturgical season, our church is meditating on manifestation of the Person of Isho M’shiha - his human and divine natures as revealed through his public life. On the Fridays of the season of Denha we commemorate saints and martyrs who revealed Isho to the world. We commemorate John the Baptist on the 1st Friday, Peter and Paul on the second Friday, Evangelists, St. Stephan, Greek Church fathers and Syriac Church fathers on the following Fridays.  And on the last Friday we remember all our beloved departed as we have received the faith from them and as Isho is revealed to us through them.

Today I am going to talk about Mar Esthapanose Sahada ( മാർ എസ്തപ്പാനോസ് സഹ്‌ദാ) St. Stephen the Martyr, who is the first martyr of the church. Our church commemorated him on last Friday, 2nd of February. Saint Stephen is first mentioned in Acts of the Apostles as one of seven deacons appointed by the Apostles to distribute food and charitable aid to poorer members of the community in the early church. Stephen is stated to have been full of faith and the Holy Spirit and to have performed miracles among the people. Jews suborned false testimony that Stephen had preached blasphemy against Moses and God. They dragged him to appear before the Sanhedrin, the supreme legal court of Jewish elders, accusing him of preaching against the Temple and the Mosaic Law. In a long speech to the Sanhedrin comprising almost the whole of Acts Chapter 7, Stephen presents his view of the history of Israel starting from Abraham to Jesus. The crowd could contain their anger no longer. They dragged him out of the city and stoned him to death.

As you all know Catholic Church is a communion of 24 churches. Different churches celebrates the feast of St. Stephen on different days as per their tradition. Our Church Syro Malabar Church celebrates the feast of St. Stephen, Sahda Mar Esthapanose on 4th Friday of Denha.
Thank You.

(Speech prepared for catechism students on 3/2/2018 )


പള്ളിപ്പെരുന്നാൾ

പള്ളിപ്പെരുന്നാളിൻ തിക്കിത്തിരക്കത്തിൽ
കൈക്കാരനാമൊരാൾ ഗബ്രിയേൽ ദൂതനോ-
ടങ്ങോട്ടൂ മാറുവിനെന്നു പറഞ്ഞതു
കണ്ടൊരു പാതിരി മൂശനിവ്യന്മാരെ
മൂലയ്ക്കൊതുക്കി നിറുത്തിയതിൻ പിന്നെ
ചൂലുമായ് വന്നൊരാൾ മുണ്ടും തെറുത്തിട്ടു
ബേസ്കുദിശായിലെ മാറാല തൂക്കവേ
പൂക്കളുമായ് വന്ന കന്യാത്രിയമ്മയോ
ഒക്കെയും വച്ചിട്ടൊരൾത്താര ബാലനെ
ത്രോണോസിൻ മേലേറ്റി പൂക്കൾ നിരത്തുവി-
നെന്നു മൊഴിഞ്ഞിട്ടു വന്ന വഴിയ്ക്കു പോയ്

Thursday, February 1, 2018

ഗാഗുൽത്താ

ഉയിരിൻ നാമ്പുകളോലും സ്ലീവാമരം
ഉറവകൊള്ളുന്നൊരു യോർദ്ദാൻ നദി
രുധിരമിറങ്ങി നിറഞ്ഞ കാസാ
ഗാഗുൽത്തായിൽ ഒരാട്ടിടയൻ

ഇരുളിന്റെ നിഴൽ വീണ തലയോടിടം
കാണുന്നു ജീവന്റെ സൂര്യോദയം
ഗാഗുൽത്താ പാടിയാടൂം കഥയിൽ
 മരണത്തിൻ തല തകരും സ്ലീവാജയം

ഇടയന്റെ കരളിൽ നിന്നുറവകൊണ്ടു
ആത്മസ്നാനത്തിന്റെ യോർദ്ദാൻ നദി
ഏദേനിൽ ആദം അഴിച്ചുവച്ച
ചേല ചൂടിയ്ക്കുന്ന യോർദ്ദാൻ നദി


ഗാഗുൽത്താമലയിൽ അന്നാണികളിൽ
ഇടയനൊരുക്കി വിരുന്നു മേശ.
കാട്ടരുവി തിരയുന്ന മാൻ കുരുന്നേ
നിത്യമാം ജീവന്റെ കാസയിതാ

അജഗണം കാണുന്നു മദ്ബഹായിൽ
കറകഴുകും ഇടയന്റെ ഹൃദയരക്തം.
നിറയുന്നു പള്ളിക്കൽതൊട്ടികളിൽ
യോർദ്ദാൻ നദിയിലെ പുണ്യതീർത്ഥം.