Friday, April 18, 2025

Holy Malka (Holy Leaven)


1. On the Need for Roman Approval

In my openion, it is not necessary to seek approval from Rome for every single liturgical or ecclesiastical matter. The Syro-Malabar Church is an autonomous (sui iuris) Eastern Catholic Church with apostolic succession and a history dating back 2000 years. In fact, the tradition of the Mar Thoma Nasranis of India predates the Roman tradition by about 400 years. Our identity is rooted in the East Syriac tradition, and our liturgical and spiritual heritage deserves preservation and respect.


2. On the Importance of Order and Unity

However, asserting independence without a structured approach can lead to confusion, heresies, theological conflicts, and even schisms. Therefore, any restoration or introduction of practices must be conducted through proper, official, and ecclesiastically approved channels. This ensures unity, clarity, and doctrinal integrity within the Church.


3. On the Use of Leavened Bread

The use of leavened bread in the Holy Qurbana is not a foreign or heretical practice; it is a longstanding tradition in several Eastern Catholic Churches, including Greek, Alexandrian, and Antiochene rites. Rome has already approved its usage. In fact, one of our own restored taksas (liturgical anaphoras) permits the use of leavened bread alongside unleavened bread, which became standard in the Syro-Malabar Church after the Synod of Diamper. Hence, there is precedent and approval for this practice within the Catholic communion.


4. On the Holy Malka in the East Syriac Tradition

The unique aspect of the East Syriac tradition is not merely the use of leavened bread, but the legend of the Apostolic origin and continuous preservation of the Holy Malka. This is primarily a matter of how the Holy Leaven is prepared and maintained — a domain that may not require direct Roman oversight. As an analogy: while Rome can mandate the use of unleavened bread, it does not dictate the brand of wheat, agricultural methods, or baking tools used. Similarly, the preparation and transmission of the Holy Malka are matters of local tradition and heritage, not necessarily subjects of Roman regulation.

In Summary:

The use of Holy Leaven in the Qurbana is a legitimate and approved practice within the Catholic Church, already in use among several Eastern Churches and allowed within the Syro-Malabar context.

Tuesday, April 11, 2023

ദുഖവെള്ളി

ഗാഗുൽത്താ മലയിൽ നിന്നുയർന്നതു വിലാപമോ

വിജയത്തിൽ മാറ്റൊലിയോ

പാപാന്ധകാരത്തിൽ കോട്ടകൾ തകരുമ്പോൾ

രക്ഷകൻ കരഞ്ഞുവെന്നോ

മരണമേ നിന്നുടെ ജയമെവിടെ

ഉയിരിന്റെ നാഥനുയിർക്കുകില്ലേ

ജീവന്റെ വിജയപ്പതാക പാറാൻ

ഇനിയൊരു പകലും രണ്ടിരവും മാത്രം





ഓർശലേം ഹൈക്കല മറക്കുവാൻ കൊതിക്കുന്ന

മുപ്പതു കെസ്പാകളുടെ കിലുക്കം

കറിയോത്താക്കാരന്റെ ഉടലാടും മരക്കൊമ്പിൽ

ഇരിയ്ക്കുവാൻ കഴുകന്മാർക്കൊരേ തിടുക്കം.

മശെൽമാനാ നിനക്കുള്ള പണമെവിടെ

കുശവന്റെ വയലിനു കൊടുത്തതില്ലേ

ഉമ്മയാൽ ഒറ്റിക്കൊടുത്തതല്ലേ

കരുണയ്ക്കായ് കാക്കുവാൻ മറന്നതെന്തേ






പാതാളക്കുഴിയിലെ നെരിപ്പോടിന്നാഴത്തിൽ

തണുപ്പുള്ള തലോടലായ് അവൻ വരുന്നു

ആദത്തിൻ തനയർക്കാമോദത്തിന്നലമാല

ഉയിരിന്റെ അരുൾ ശീയോൽപടി കടന്നു

ശീയോലിൻ കോട്ടകൾ തകർന്നതില്ലേ

ഇരുളിന്റെ ഭരണത്തിന്നറുതിയല്ലേ

ആത്മാക്കൾ ഒഴിഞ്ഞൊരാ ഇരുളിടത്തെ

പൂട്ടുന്നു താഴിട്ടു മാറനീശോ




Friday, September 30, 2022

സ്ഥാനമുദ്രകൾ അടയാളപ്പെടുത്തുന്നത്

 ഓരോ മെത്രാന്റെയും സ്ഥനാരോഹണത്തോട് അനുബന്ധിച്ച് അവരുടെ സ്ഥാനമുദ്രകളും (coat of arms)  പ്രസിദ്ധപ്പെടുത്തുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ പല സ്ഥാനമുദ്രകളും തങ്ങൾക്ക് എത്രത്തോളം വിവരമില്ലെന്നും ഈ സ്ഥാനത്തിരിക്കുവാൻ തങ്ങൾ എത്രത്തോളം യോഗ്യരല്ലെന്നും ഈ സ്ഥാനമുദ്രകൾ പറഞ്ഞുവയ്ക്കുന്നുണ്ട്.

ഒരു ഭരണാധികാരിയൂടെ സ്ഥാനമുദ്ര അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ചരിത്രം, രാജ്യത്തിന്റെ നിലപാടുകൾ, ഭരണാധികാരിയുടെ നിലപടുകൾ, രാജ്യത്തിന്റെ പാരമ്പര്യം, തനിമ ഇതൊക്കെ അടയാളപ്പെടുത്തുന്നതാണ്.  സീറോ മലബാർ സഭയുടെ മെത്രാന്മാരുടെ സ്ഥാനമുദ്രയിലേയ്ക്ക് വരുമ്പോൾ തങ്ങളൂടെ നിലാപാടീല്ലായ്മയും സീറോ മലബാർ സഭയുടെ പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയും തങ്ങളൂടെ ലത്തീൻ അഭിനിവേശങ്ങളൂം അറീവില്ലായ്മയും ഒക്കെ അടയാളപ്പെടുത്തുകയാണ് മിക്കവരുടേയും സ്ഥാനമുദ്രകൾ.

Monday, January 10, 2022

മദ്ബഹാഭിമുഖം ലൈവ്...

(കൊറോണ ആരംഭിയ്ക്കുകയും ഓൺലൈൻ കുർബാനകൾ വ്യാപകമാവുകയും ചെയ്തപ്പോൾ ചങ്ങനാശ്ശേരി അരമനയിൽ അർപ്പിക്കപ്പെട്ട കുർബാനയുടെ ലൈവ് സ്ട്രീമിംഗിനെപ്പറ്റിയാണ് ഈ പോസ്റ്റ്. ഈ പൊസ്റ്റിനെത്തുടർന്ന് ഇത്തരം ലൈവ് സ്ട്രീമിങ്ങിലെ ക്യാമറാ അഭ്യാസങ്ങൾ പൂർണ്ണമായി അരമനയിൽ നിന്നുള്ള സ്ട്രീമിങിൽ ഒഴിവാക്കപ്പെട്ടു.)
ചങ്ങന്നാശ്ശേരിയിൽ പെരുന്തോട്ടം പിതാവിന്റെ കാർമ്മികത്വത്തിൽ അഡ്ഒറിയന്റം കുർബാന. ചൊല്ലുന്നത് തിയഡോറിന്റെ അനാഫൊറ. പൗരസ്ത്യശൈലിയോടു ആഭിമുഖ്യമുള്ളവർക്ക് ആനന്ദല‌ബ്ധിയ്ക്ക് ഇനി എന്തു വേണം?
പക്ഷേ മിക്കപ്പോഴും ക്യാമറ കാർമ്മികന്റെ മുഖത്തു തന്നെയായിരുന്നു. അതായത് തത്വത്തിൽ ആഡ്ഓറിയന്റം എന്നു പറയുമ്പോഴും ഫലത്തിൽ ജനാഭിമുഖം എന്നു പറയേണ്ടി വരും. അനാഫൊറ, വിഭജന ശൂശ്രൂഷ ഇവയ്ക്കെല്ലാം ക്യാമറ മദ്ബഹായിലെ ഓരോ രംഗവും ഒപ്പിയെടുത്തിട്ടൂണ്ട്. ഒരു കാറ്റകെറ്റിക്കൽ ഉദ്ദ്യേശത്തിനു ചെയ്യുന്ന വീഡീയോ ആണെങ്കിൽ ഓകെ. പക്ഷേ ഇത് ലൈവ് കുർബാന ആൾക്കാരെ ആത്മീയമായി കുർബാനയിൽ പങ്കെടുക്കുവാനുള്ള അവസരമാക്കി രൂപത നടത്തിയ ക്രമീകരണം. അതിൽ ഇതു വേണ്ടായിരുന്നു.
അഡ്ഓറിയന്റം പ്രസക്തമാവുന്നത് കാർമ്മകന്റെ മുഖം അപ്രസക്തമാവുന്നിടത്താണ്. ബനഡിക്ക്ട് പതിനാറാമൻ പറയുന്നതുപോലെ കാർമ്മികൻ എങ്ങോട്ടു നോക്കുന്നു എന്നതിലല്ല, ഒരുമിച്ച് ദൈവത്തിലേയ്യ്ക്ക് തിരിയുന്നതിലാണ്. കുർബാനയുടേ രഹസ്യാത്മകത മദ്ബഹായിലെ രംഗങ്ങളെല്ലാം കണ്ണുകൊണ്ട് കാണാനാവാത്തതിൽ കൂടീയാണ്. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേയ്ക്ക് ഉയർത്തി എന്നു പറയുമ്പോൾ അതാണ് പറഞ്ഞു വയ്ക്കുന്നത്. കാർമ്മികന്റെ പൈന മദ്ബഹയെയും ബലിവസ്തുക്കളെയും മറയ്ക്കുമ്പോൾ പ്രകടമാവുന്നത് കുർബാനയുടെ രഹസ്യാത്മകറതയാണ്.
ചുരുക്കത്തിൽ ആഡ്ഓറിയന്റത്തിന്റെ ചൈതന്യത്തിനു വിരുദ്ധമായിരുന്നു ചിത്രീകരണം എന്നു പറയാതെ വയ്യ. യഥർത്ഥത്തിൽ കുർബാന ലൈവ് കാണിയ്കുമ്പോൾ ഉള്ള വെല്ലുവിളി ഇതാണ്. കാമറ ചലിപ്പിച്ചിച്ചും ആങ്കിളുകൾ മാറ്റിയും അല്ല കുർബാനയുടെ സമ്പ്രേഷണം ആസ്വാദ്യകരമാക്കേണ്ടത്.
എന്റെ അഭിപ്രായത്തിൽ ഹൈക്കലായിൽ ഒരു ക്യാമറ. ഒരു വിശ്വാസിയുടെ സ്ഥാനത്ത് ക്യാമറ. ഓരോ വിശ്വാസിയ്ക്കും താൻ പള്ളിയിൽ ഉണ്ടെന്നു തോന്നണം.മൂവ്മെന്റ് ഒന്നും വേണ്ട, ആങ്കിളുകൾ മാറ്റണ്ട. തീർച്ചയായും ഒരു മോണോട്ടോണസ് കാഴ്ചക്കാർക്ക് തോന്നും. ആത്മീയമായി കുർബനയിൽ പങ്കെടുക്കുന്നവർക്ക് തോന്നില്ല, അല്ലെങ്കിൽ തോന്നരുത്.പള്ളിയിൽ നിൽക്കുന്ന വിശ്വസിയ്ക്ക് കാണാവുന്നതിലപ്പുറം അല്ലെങ്കിൽ കാണേണതില്ലപ്പുറം ഒന്നും ക്യാമറ കാണിച്ചു തരേണ്ടതില്ല. അതിനല്ലെങ്കിൽ ആത്മീയമായ കുർബാനയർപ്പണം എന്നു നിങ്ങൾ അതിനെ വിളിയ്ക്കരുത്.
കുർബാനയൂടെ ഷോ എന്നു വിളിച്ചോളൂ.
കാർമ്മികന്റെ മുഖത്തിനു പ്രാധാന്യം ക്യാമറ നൽകുന്നെങ്കിൽ അതു ആഡ് ഓറിയന്റത്തിന്റെ ചൈതന്യത്തിനു വിരുദ്ധമാണ്. മദ്ബഹായിലെ കൗദാശികരംഗങ്ങൾ ഷൂട്ടു ചെയ്യുന്നുണ്ടെങ്കിൽ അത് ആഡ് ഓറിയന്റത്തിന്റെ ചൈതന്യത്തിനു വിരുദ്ധമാണ്.

ജനാഭിമുഖത്തിന്റെ അടിസ്ഥാനം തന്നെ പ്രകടനപരതായാണ്. കാർമ്മികന്റെ മുഖം, കാർമ്മികന്റെ അംഗവിഷേപങ്ങൾ, കാർമ്മികൻ അപ്പവും വീഞ്ഞും റൂശ്മചെയ്യുന്നത്, മുറിയ്ക്കുന്നത്, ഉയർത്തുന്നത് ഇങ്ങനെ ഇതെല്ലാം വിശ്വാസികളെ കാണിച്ചുകൊണ്ട് എൻഗേജു ചെയ്യിയ്ക്കുവാനാണ് ജനാഭിമുഖം ശ്രമിയ്ക്കുന്നത്. എന്നാൽ പ്രാർത്ഥനകളിലേയ്ക്ക്, തിരുക്കർമ്മങ്ങളുടെ മിസ്റ്റിസിസത്തിലേയ്കാണ് മദ്ബഹാഭിമുഖത്തിന്റെ ഫോക്കസ്.

ജനാഭിമുഖം കുർബാനയെ ജനങ്ങളുടെ ലെവലിയേയ്ക്ക് ഇറക്കിക്കൊണ്ടുവരുമ്പോൾ മദ്ബഹാഭിമുഖം ജനങ്ങളെ കുർബാനയുടെ ലെവലിലേയ്ക്ക് ഉയർത്തുകയാണ്. അതുകൊണ്ടൂ തന്നെ ജനാഭിമുഖം പെട്ടന്നു പോപ്പുലറാവും സത്യനന്തിക്കാടൂ പടം പോലെയും പ്രിയ ദർശൻ പടം പോലെയും. അതേ സമയം മദ്ബഹാഭിമുഖം കൂടൂതൽ ശ്രദ്ധയിലും ധ്യാനത്തിലും ഊന്നിയുള്ള ഭാഗഭാഗിത്വം ആവശ്യപ്പെടുന്നു. അടൂരിന്റെ പടം പോലെ. അവിടെ നിങ്ങളുടെ അധ്വാനം ആവശ്യമാണ്. ഇവിടെ സിനിമകളുടെ ഉദാഹരണം അത്ര യോജിക്കില്ല എന്നറിയാം. എങ്കിലും ഒരു എന്റെ ചിന്ത സംവദിയ്കുവാൻ മറ്റൊരു മാർഗ്ഗവും ഇല്ലെന്നു തോന്നുന്നു.

ഐക്യം മതി ഐക്യരൂപ്യം വേണ്ടത്രെ!!!

 ഓരോ പഞ്ചായത്തിലും ഓരോതരം കുർബാന!!! അഥവാ ഐക്യം മതി ഐക്യരൂപ്യം വേണ്ടത്രെ

കുർബാനക്രമങ്ങൾ ഓരോ സഭയിലാണ് നിലവിൽ വന്നത്. അല്ലാതെ എറണാകൂളത്തിന് ഒരു കുർബാനക്രമം ചങ്ങനാശ്ശേരിയ്ക്ക് ഒരു കുർബാനക്രമം എന്ന നിലയിൽ ഉണ്ടായിട്ടില്ല. സീറോ മലബാർ സഭക്ക് ആകമാനം ഒരു കുർബാനക്രമം, അതിന്റെ പരികർമ്മത്തിന് ഒരേ രീതി, ഒരേ ദൈവശാസ്ത്രം.
ഇനി നിങ്ങൾ പറയുന്നതു പോലെ ഐക്യരൂപ്യം ആവശ്യമില്ലെങ്കിൽ എറണാകുളം രൂപതയിലും ഐക്യരൂപ്യം ആവശ്യമില്ല. സിനഡുക്രമം പാലിക്കുവാൻ താത്പര്യമുള്ളവർ അങ്ങനെയും പൂർണ്ണ മദ്ബഹാഭിമുഖം ചൊല്ലുവാൻ താത്പര്യമുള്ളവർ അങ്ങനെയും പൂർണ്ണ ജനാഭിമുഖം ചൊല്ലുവാൻ താത്പര്യമുള്ളവർ അങ്ങനെയും ചൊല്ലട്ടെ എന്നു കരുതേണ്ടീ വരും. ഇനി ഒരു ഇടവകയിൽ തന്നെ വികാരിയച്ചന് ഒരു രീതി, കൊച്ചച്ചനു മറ്റൊരു രീതി, പിന്നെ പുറത്തു നിന്ന് മറ്റൊരച്ചൻ വരുകയാണെങ്കിൽ മറ്റൊരു രീതി എന്നതുക്കെ അനുവദിക്കേണ്ടീ വരും.
അപ്പോൾ നിങ്ങൾ പറയും രൂപതയിൽ ഒരു രീതിയേ പാടുള്ളൂ എന്ന്. എന്തുകൊണ്ട്...കാരണം നിങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കുന്നത് എറണാകുളം വിമതരുടെ ആവശ്യമാണ്.
റോമിൽ മാർപ്പാപ്പാ ചൊല്ലുന്ന ലത്തീൻ കുർബാനയും വരാപ്പുഴയിൽ ചൊല്ലുന്ന ലത്തീൻ കുർബാനയും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? ഐക്യമാണൂ വേണ്ടത് ഐക്യരൂപ്യമല്ല എന്നു പറഞ്ഞ് ഇരുന്നുകൊണ്ടോ കിടന്നുകൊണ്ടോ അല്ലല്ലോ വരാപ്പുഴയിൽ കുർബാന അർപ്പിക്കുന്നത്.
ഒരു വ്യക്തിസഭക്ക് ഒരു ശിക്ഷണക്രമം, ഒരേ ആധ്യാത്മികത, ഒരു ലിറ്റർജി, ഒരേ ദൈവശാസ്ത്രം എന്നതാണു സഭയുടെ കാഴ്ചപ്പാട്. അല്ലാതെ രൂപതകൾ തോറും ഓരോ ദൈവശാസ്ത്രവും ഓരോ ലിറ്റർജിയും എന്ന നിലപാട് കത്തോലിക്ക സഭകളിൽ ഇല്ല. എന്നാൽ വ്യക്തി സഭകൾ തമ്മിൽ ആധ്യാത്മികതയിലും ലിറ്റർജിയും ദൈവശാസ്ത്രത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നതുകൊണ്ട് അവർ വ്യത്യസ്ത ലിറ്റർജികൾ പരികർമ്മം ചെയ്യുന്നു.
സിനഡു ക്രമം പിന്തുടരുമ്പോഴും സഭ അനുവദിക്കുന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വ്യത്യസ്തതകൾ ആവാം. ഉദാഹരണത്തിന് കുർബാനക്രമത്തിൽ ഇല്ലാഥ്റ്റ പിതാവിനും പുത്രനും ചൊല്ലിക്കൊണ്ട് കുർബാന ആരംഭിക്കുന്ന രൂപതകൾ ഉണ്ട്, കുർബാന ക്രമത്തിൽ ഓപ്ഷനുകൾ ഉപയോഗിക്കുന്ന രീതിയിൽ രൂപതാ മെത്രാനു രൂപതയിൽ ഐക്യരൂപ്യം വരുത്താം. കുർബാന ചൊല്ലുന്ന വൈദികന് ഓപ്ഷനുകൾ ഉപയോഗിക്കുന്നതിൽ സ്വാതന്ത്യമുണ്ട്.
വിമതർ ആഗ്രഹിക്കുന്നത് വളയമില്ലാത്ത ചാട്ടമാണ്. അതിരുകളില്ലാത്ത തോന്ന്യവാസത്തിനുള്ള അനുവാദമാണ്. ഇത് ഒരിക്കലും കുർബാനക്രമം ആവില്ല, കുർബാന അക്രമം ആയിരിക്കും.

അനുരൂപണ സാധ്യത പഞ്ചായത്തുതോറും

 ഓരോ പഞ്ചായത്തിലും അനുരൂപണം അഥവാ SC38, SC39, SC40 വായിക്കാതെ SC37 അടർത്തിയെടുക്കുക

SC37 പറയുന്നത് പ്രാദേശികമായ അനുരൂപണ സാധ്യതകളെപ്പറ്റിയാണ്. ഇത് ജനങ്ങളുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും അനുസൃതമായി ആരാധനാക്രമത്തെ അനുരൂപപ്പെടുത്തുന്നതു സംബന്ധിച്ച നിർദ്ദേശങ്ങളിലെ ഒരു വാചകമാണ് സന്ദർഭത്തിൽ നിന്ന് അടർത്തി ഉപയോഗിക്കുന്നത്. അതായത് റോമിലെ കുർബാനയിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും ഒക്കെ ലിറ്റർജിയെ സാംസ്കാരികമായി അനുരൂപപ്പെടുത്തുവാൻ സാധിക്കും.
എന്നാൽ SC38 ഇൽ "substantial unity of the Roman rite is preserved" എന്നും പറഞ്ഞിട്ടുണ്ട്. സീറോ മലബാർ സഭയുടെ കാര്യത്തിൽ ഈ substantial unity കൊണ്ടുവരുവാനാണ് സിനഡു ശ്രമിക്കുന്നത്. അല്ലെങ്കിൽ തന്നെ എറണാകുളവും ചങ്ങനാശ്ശേരിയും ത്രിശ്ശൂരും തമ്മിൽ സാംസ്കാരികമായി കുർബാനക്രമത്തിൽ മാറ്റം വരുത്തക്കവിധം എന്തു വ്യത്യാസമാണ് ഉള്ളത്? അങ്ങനെ ഉണ്ട് എന്ന് വാദിക്കുന്ന പക്ഷം ചങ്ങനാശ്ശേരിയിൽ നിന്ന് എറണാകുളത്ത് എത്തുന്നവരുടെ സ്വത്വ സംരക്ഷണത്തിനായി എറണാകൂളത്ത് ചങ്ങനാശ്ശേരിക്കാരുടെ പള്ളികളും അവർക്കായി പ്രത്യേക കുർബാനയും ഒക്കെ നടപ്പാക്കേണ്ടീ വരും. ബാംഗ്ലൂരിൽ ത്രിശ്ശൂരുകാരുടെ കുർബാന ആരംഭിക്കേണ്ടീ വരും. അമേരിക്കായിൽ എറണാകുളം കാർക്കും, ചങ്ങനാശ്ശേരിക്കാർക്കും തൃശ്ശ്രൂരുകാർക്കും പ്രത്യേകം പ്രത്യേകം പള്ളികളൂം കുർബാനകളും ആവശ്യമായി വരും, അവിടെ ജനിച്ചു വളരുന്നവർക്കു വേണ്ടി വേറെയും. അതുകൊണ്ടു തന്നെ ഇത്തരം പ്രാദേശികമായ അനുരൂപണങ്ങൾ ലക്കും ലഗാനുമില്ലാതെ നടപ്പാക്കേണ്ടതല്ല. കുറുപ്പുന്തറയിലും വൈക്കത്തും രണ്ടു കുർബാനക്രമങ്ങൾ ഏതായാലും അഭിലഷണീയവുമല്ല.
ഇക്കാരണത്താൽ ആർക്കാണ് SC37 ഇൽ പറയുന്ന അനുരൂപണങ്ങൾ നടത്താവുന്നത് എന്ന് SC 39 ലും എങ്ങനെയാൺ നടത്തേണ്ടതെന്ന് SC 40 ലും പറഞ്ഞിട്ടുണ്ട്. അതിൽ റോമിനും മെത്രാൻ സംഘത്തിനും ലോക്കൽ മെത്രാന്മാർക്കും അവരവരുടേതായ ചുമതലകൾ നിർവ്വഹിക്കുവാനുണ്ട്.
സീറോ മലബാറിന്റെ കാര്യത്തിൽ സിനഡും ഓറിയന്റൽ കോൺഗ്രിഗേഷനും എടുത്ത തീരുമാനത്തിന് ഉള്ളിൽ നിന്നുക്കൊണ്ടുള്ള സ്വാതന്ത്യങ്ങൾക്കേ ലോക്കൽ മെത്രാന് സാധുതയുള്ളൂ.
"substantial unity of the Roman rite is preserved" (SC38) എന്നു പറഞ്ഞിരിക്കുന്നത് ലത്തീൻ സഭയെപ്പറ്റിയാണെന്നു മനസിലാക്കുവാനുള്ള വകതിരിവ് ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.

രണ്ട് അംഗീകൃത ആഭിമുഖ്യങ്ങളോ?

 പോൾ ആറാമന്റെ കുർബനക്രമം "കത്തോലിക്കാ സഭയുടെ" കുർബാനക്രമം ആവുമ്പോൾ

(കത്തോലിക്കാ സഭയിലെ രണ്ട് അംഗീകൃത ആഭിമുഖ്യങ്ങളൂം സീറോ മലബാറിനും അനുവദിക്കപ്പെടണമെന്ന് ആവശ്യം)
കത്തോലിക്കാസഭയിൽ അംഗീകൃതമായ രണ്ടു ആഭിമുഖ്യങ്ങളുണ്ട് എന്നു പറയുന്നത് തെറ്റാണ്. അനൂജ് പറയുന്നത് പോൾ ആറാമന്റെ കുർബാനയെക്കുറിച്ച് മാത്രമാണ്. കത്തോലിക്കാ സഭ എന്നാൽ പോൾ ആറാമന്റെ കുർബാനക്രമം അല്ല.
കത്തോലിക്കാ കൂട്ടായ്മയിൽ വ്യക്തിസഭകളും ആ വ്യക്തിസഭകൾക്ക് നിയതമായ കുർബാനക്രമങ്ങളൂം ഉണ്ട്. ആ കുർബാനക്രമം അർപ്പിക്കേണ്ട രീതി കുർബനാ ക്രമത്തിൽ തന്നെ പറഞ്ഞിരിക്കും. ഇനി എക്പ്ലിസിറ്റ് ആയി പറഞ്ഞില്ലെങ്കിൽ ഇമ്പ്ലിസിറ്റ് ആയി പറഞ്ഞിരിക്കും.
ലത്തീൻ സഭ ഇപ്പോൾ ഉപയോഗിക്കുന്ന പോൾ ആറാമന്റെ കുർബാനയിൽ ജനാഭിമുഖവും മദ്ബഹാഭിമുഖവും അനുവദിക്കപ്പെട്ടിട്ടുണ്ട്. ലത്തീൻ സഭയിലെ ട്രൈഡന്റൈൻ കുർബാന ജനാഭിമുഖമായി അർപ്പിക്കുവാൻ ലത്തീൻ സഭ അംഗീകാരം കൊടുത്തിട്ടില്ല.
ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതു പോലെ സീറോ മലബാറിൽ ജനാഭിമുഖം വേണമെങ്കിൽ അതിനു പുതിയ കുർബാനക്രമം ഉണ്ടാക്കണം. ദൈവസ്തുതികൾ കൂറച്ച് അല്ലെങ്കിൽ ഒഴിവാക്കി പുരോഹിതനും ജനങ്ങളുമായ ഡയലോഗിനു പ്രാധാന്യം കൊടൂക്കുന്ന ഒരു കുർബ്ബാന ക്രമം. കാർമ്മികൻ ജനങ്ങളോടും ജനങ്ങൾ കാർമ്മികനോടും സംവദിക്കട്ടെ. ഇപ്പോൾ നിലവിലുള്ള ക്രമങ്ങൾ ഏറിയ ഭാഗത്തും പിതാവായ ദൈവത്തോട് സംവദിക്കുന്നതാണ് (സ്ഥാപനവിവരണം ഉൾപ്പെടെ), അത് ജനാഭിമുഖമായി ചൊല്ലുന്നത് ആ കുർബാനക്രമത്തിന്റെ ആത്മാവിനെ അപമാനിക്കലാണ്.
പുതിയ ക്രമം ഉണ്ടാകട്ടെ. അതിനു പാറേക്കാട്ടിലിന്റെ പേരും കൊടുക്കാം. അതിനു ലിറ്റർജിക്കൽ കമ്മറ്റിയും സിനഡും ഓറീയന്റൽ കോൺഗ്രിഗേഷനും അംഗീകാരം നൽകുകയാണെങ്കിൽ അതു ജനാഭിമുഖമായി അർപ്പിക്കണം എന്നു നിഷ്കർഷിക്കണം. ജനങ്ങളുമായുള്ള ഡയലോഗുകൾ ജനങ്ങൾക്ക് പുറം തിരിഞ്ഞ് അർപ്പിക്കുവാൻ പാടില്ല എന്നും നിഷ്കർഷിക്കണം (സാമാന്യബോധമുള്ളവർ ചെയ്യുവാൻ സാധ്യതയില്ല, എന്നാലും കോമ്മൻ സെൻസ് ഇസ് നോട് കോമ്മൺ എന്നാണല്ലോ)