Tuesday, October 11, 2016

വിശുദ്ധകുർബാന കൈക്കൊള്ളൽ

യാതൊരു വിധ ഹോം വർക്കും ചെയ്യാതെ ശാലോം നിത്യസത്യമെന്ന നിലയിൽ അവതരിപ്പിയ്ക്കുന്ന ചരിത്ര നിഷേധമാണ് ഈ ലേഖനം.
http://www.sundayshalom.com/?p=8304


മറ്റു സഭകളൂടെ കാര്യം അറിയില്ല. മാർ തോമാ നസ്രാണികൾ കൈയ്യിലാണ് കുർബാന സ്വീകരിച്ചിരുന്നത്. പൗരസ്ത്യ സുറിയാനിക്കാർ കൈയ്യിലാണ് കുർബാന സ്വീകരിച്ചിരുന്നത്.

മാർ നർസായി (c.399–c.502) പറയുന്നത് വലതു കരം ഇടതുകൈയ്യുടെ മുകളിൽ കുരിശാകൃതിയിൽ പിടിച്ച് കുർബാന സ്വീകരിയ്ക്കണമെന്നാണ്. കുർബാന നാവിൽ സ്വീകരിച്ചു എന്നതിന് ഇതിലും പഴയ തെളിവ് ശാലോമിനു കാണിയ്ക്കുവാനുണ്ടോ?

വിശുദ്ധ ജോൺ ക്രിസൊസ്തോം (c. 349 – 407) കുർബാന സ്വീകരണത്തിനു കൊടുക്കുന്ന നിർദ്ദേശം ഇടതു കൈപ്പത്തി വലതു കൈപ്പത്തിയ്ക്കു സിംഹാസനം പോലെ പിടിച്ച് മിശിഹാ തമ്പുരാനെ സ്വീകരിയ്ക്കണമെന്നാണ്. പൗരസ്ത്യ സുറിയാനിക്കാരുമാത്രമല്ല കൈയ്യിൽ കുർബാന സ്വീകരിച്ചതെന്നു തെളിയുന്നു. കുർബാന നാവിൽ സ്വീകരിച്ചു എന്നതിന് ഇതിലും പഴയ തെളിവ് ശാലോമിനു കാണിയ്ക്കുവാനുണ്ടോ?

മദർ തെരേസയ്ക്ക് കൈയ്യിൽ കുർബാന സ്വീകരിയ്ക്കുന്ന കാഴ്ച ദുഖകരമായി തോന്നിയിട്ടുണ്ടെങ്കിൽ മതിയായ ഒരുക്കത്തോടെയും ബഹുമാനത്തോടെയും അല്ലാതെ കുർബാന സ്വീകരിയ്ക്കുന്നതു കണ്ടതുകൊണ്ടാവും. അല്ലെങ്കിൽ നാവിലല്ലാതെ കുർബാന സ്വീകരിയ്ക്കുന്നത് പരിചയമില്ലാത്തതുകൊണ്ടാവും.

നമ്മുടെ കുർബാനയിൽ കുർബാന സ്വീകരണം കഴിഞ്ഞുള്ള ദൈവജനത്തിന്റെ നന്ദിപ്രകാശന പ്രാർത്ഥനയിൽ "വിശുദ്ധ കുർബാന സ്വീകരിച്ച കൈകളെ ശക്തമാക്കണമെ" എന്നു പ്രാർത്ഥിയ്ക്കുന്നുണ്ട്.

ഇതൊന്നുമല്ല കുർബാന "കൈക്കൊള്ളുക" എന്ന പ്രയോഗം തന്നെ കൈകൊണ്ടു സ്വീകരിയ്ക്കുന്നതുകൊണ്ട് വന്നതാണ്.

എന്തൊക്കയായാലും കാലാനുശ്രുതമായി മാറ്റങ്ങൾ അനിവാര്യമായി വന്നേക്കാം. അജപാലന ആവശ്യങ്ങൾ കണക്കിലെടുത്തും, കുർബാനയുടെ ദുരുപയോഗം തടയുന്നതിനുമായും ചിലപ്പോൾ കുർബാന നാവിൽ കൊടുക്കുവാൻ സഭ നിർബന്ധിതമായി എന്നു വരാം. പക്ഷേ അത് ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടോ അസത്യം പ്രചരിപ്പിച്ചുകൊണ്ടോ ആവരുത്. മാർ പാപ്പാ മാരും പാശ്ചാത്യ മെത്രാന്മാരും ലത്തീൻ പാരമ്പര്യത്തെ കണക്കിലെടുത്തു പറയുന്ന വാചകങ്ങളെ സീറോ മലബാറും, കൽദായസഭയും ഒക്കെ ഉൾപ്പെടുന്ന "കത്തോലിയ്ക്കാ" എന്ന കൂട്ടായ്മയുടേതാക്കി ചിത്രീകരിയ്ക്കരുത്.

കുർബാന കൊടുക്കുവാൻ ഉപകരങ്ങളുമായി വരുന്നവരെ ശ്രദ്ധിച്ചുകൊള്ളുക. ദൈവീക രഹസ്യങ്ങളെ ലോകത്തിന് അനുരൂപരാക്കുന്നവരാണ് അവർ. അവരിൽ നിന്ന് ഓടി അകന്നുകൊള്ളുക. കുർബാന അതു കൂദാശ ചെയ്തു തന്ന കാർമ്മികന്റെ, തന്നെത്തന്നെ വിഭജിച്ചു തന്ന മിശിഹായുടെ പ്രതിനിധിയുടെ കൈകളിൽ നിന്നു വേണം സ്വീകരിയ്ക്കാൻ എന്നാണ് എന്റെ ആഗ്രഹം. അത് സമയക്കുറവിന്റെ പേരിൽ ശെമ്മാശന്മാരെയും, കന്യാസ്ത്രി അമ്മമാരെയും അൽമായരേയും ഏൽപ്പിയ്ക്കുന്നതും ഉപകരണങ്ങളെ ഏൽപ്പിയ്ക്കുന്നതിലും വലിയ വ്യത്യാസം കാണുന്നില്ല.

കൊന്തയും ഞാനും


ജപമാല ഭക്തിയുമായി ബന്ധപ്പെട്ടും കൊന്തമാസ ആചാരണവുമായി ബന്ധപ്പെട്ടും കൊന്തയെക്കുറിച്ച് ആലങ്കാരികമായി പറയപ്പെട്ടതിനെ ചിലരൊക്കെ അക്ഷരാർത്ഥത്തിൽ വിഴുങ്ങുന്നതു കണ്ടു. കൊന്ത ചെകുത്താനെതിരെയുള്ള ആയുധമാണെന്നും കൊന്ത ചെകുത്താനെതിരെയുള്ള കോട്ടയാണെന്നുമൊക്കെ. എല്ലാം ശരിതന്നെ. കൊന്ത പിശാചിനെതിരെയുള്ള ആയുധവും കോട്ടയുമാണെങ്കിൽ മറ്റു ജപങ്ങളും അങ്ങിനെ തന്നെ; മറ്റു ഭക്താഭ്യാസങ്ങളും അങ്ങനെ തന്നെ; അതിൽ കൊന്തയ്ക്കു മാത്രമായി എന്തെങ്കിലും “അത്ഭുത ശക്തി” ഉണ്ടെന്ന് സഭ പഠിപ്പിയ്ക്കുന്നതായി എനിക്കറില്ല.

ഈ പശ്ചാത്തലത്തിലാണ് താഴെക്കൊടുത്തിരിയ്ക്കുന്ന രണ്ടു പോസ്റ്റുകൾ ഇട്ടത്. വെളിച്ചം: https://www.facebook.com/groups/syromc/permalink/1443870158962171/ ഉണർവ്വ്: https://www.facebook.com/groups/syromc/permalink/1443882988960888/  ദൈവത്തെ പ്രകാശമായും ദൈവാഭിമുഖത്തെ ഉണർന്നിരിയ്ക്കലായും ചിത്രീകരിയ്ക്കുന്ന ഒട്ടനവധി വേദപുസ്തക ഭാഗങ്ങൾ നമുക്കു കണ്ടെത്തുവാൻ കഴിയും. പിശാചിനെയും തിന്മയേയും ഇരുട്ടായും ഉറക്കമായും  ചിത്രീകരിയ്ക്കുന്ന ഭാഗങ്ങളുമുണ്ട്. കൂദാശകൾ വഴിയും കൂദാശാനുകരണങ്ങൾ വഴിയും, യാമപ്രാർത്ഥനകൾ വഴിയും, ആരാധനാക്രമ പഞ്ചാംഗം അനുസരിച്ചുള്ള മിശിഹാരഹസ്യങ്ങളുടെ ധ്യാനം വഴിയും മറ്റു ഭക്താഭ്യാസങ്ങൾ വഴിയും  നാം “പ്രകാശ”ത്തിലേയ്ക്കും ആത്മാവിനെ “ഉണർവ്വി”ലേയ്ക്കും നടക്കുമ്പോൾ  “ഇരുളും ഉറക്ക”വും അകലെ ആവുകയാണ്.

ഞാൻ ഒരു കൊന്ത വിരോധിയല്ല. കൊന്ത ചൊല്ലുന്നത് മോശമാണെന്നോ കൊന്ത ചൊല്ലാൻ പാടില്ലെന്നോ പറയാൻ മാത്രം വിഡ്ഢിയല്ല ഞാൻ. അതേ സമയം മാർ തോമാ മാർഗ്ഗത്തെ പിന്തുടരുവാൻ  ആഗ്രഹിയ്ക്കുന്ന ഒരാൾ എന്ന നിലയിൽ ഒരു കാലത്ത് എനിയ്ക്ക് പ്രീയപ്പെട്ടതായിരുന്ന പലതിനെയും ഞാൻ ഉപേക്ഷിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ കൊന്തയുമുണ്ട്. അതിൽ എനിയ്ക്ക് പശ്ചാത്താപമില്ല. അതുകൊണ്ട് എന്റെ മാതാവിനോടുള്ള ഭക്തിയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ചങ്കിൽ തൊട്ടുകൊണ്ട് എനിയ്ക്ക് പറയുവാൻ കഴിയും. അതുകൊണ്ട് എനിയ്ക്ക് ഒരു കുറവും ഉടയതമ്പുരാൻ വരുത്തിയിട്ടുമില്ല. ഇനി ഒരു വേള എന്തെങ്കിലും കുറവു വന്നാലും അത് കൊന്ത ചൊല്ലാത്തതുകൊണ്ടല്ല എന്ന മനസിലാക്കുവാനും മാത്രം വ്യക്തത എന്റെ വിശ്വാസത്തിൽ എന്റെ ഗുരുക്കന്മാർ വരുത്തിയിട്ടുണ്ട്.

കൊന്തയെക്കുറിച്ചുള്ള എന്റെ അഭിപ്രായ രൂപീകരണത്തിൽ അഭിവന്ദ്യ പൗവത്തിൽ മെത്രാപ്പോലിത്തായുടെ ലേഖനങ്ങൾക്കും പണ്ഢിതനായ പാത്തിക്കുളങ്ങര അച്ചന്റെ ലേഖനങ്ങൾക്കും കൂനമ്മാക്കൽ തോമാ മല്പാന്റെ മാതൃകയ്ക്കും പങ്കുണ്ട്. ഇവരാരും കൊന്ത വിരോധികളല്ല എന്ന് എനിക്ക് തറപ്പിച്ചു പറയുവാൻ കഴിയും.

പരിശുദ്ധ കന്യാകമാതാവിന്റെ കൊന്ത എന്ന ഭക്താഭ്യാസത്തെക്കുറിച്ചുള്ള എന്റെ നിലപാട് വ്യക്തമാക്കുവാൻ ആഗ്രഹിയ്ക്കുന്നു. കൊന്ത എന്നത് പാശ്ചാത്യസഭയിൽ രൂപം കൊണ്ട ലത്തീൻ സഭയുടെ ആരാധനാക്രമ പഞ്ചാംഗത്തിനു യോജിച്ച രീതിയിൽ രൂപം കൊടുത്ത ഭക്താഭ്യാസമാണ്. പോർട്ടുഗീസ് അധിനിവേശകാലത്ത് ലത്തീൻ സഭ മാർ തോമാ നസ്രാണികളുടെ മേൽ നടത്തിയ അധിനിവേശത്തിന്റെ ഫലമായി മാർ തോമാ നസ്രാണികളുടെ ഇടയിലും കൊന്ത പ്രചരിച്ചു. മാർ തോമാ നസ്രാണികളുടെ മാതൃ ഭക്തികാരണവും, ആരാധനാക്രമപ്രാർത്ഥനകൾ സുറീയാനിയിലായിരുന്നതു കാരണവും സുറിയാനീഭാഷാ പഠനത്തിന് ലത്തീൻകാർ വിലക്കുകൾ സൃഷ്ടിച്ചതിനാലും കൊന്തയ്ക്ക് മാർ തോമാ നസ്രാണികളുടെ ഇടയിൽ ജനസമ്മിതി ഉണ്ടായി.

വത്തിയ്ക്കാൻ കൗൺസിലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രമാണരേഖ ആരാധനാക്രമത്തെക്കുറിച്ച് ഉള്ളതാണ്. അതിൽ ഭക്താഭാസങ്ങളെക്കുറീച്ച് പരാമർശിയ്ക്കുന്നിടത്ത് ഇപ്രകാരം പറയുന്നുണ്ട്. “ഭക്താഭ്യാസങ്ങൾ ലിറ്റർജിയിൽ നിന്ന് ഉരുത്തിരിയുന്നതും ലിറ്റർജിയിലേയ്ക്ക് ദൈവജനത്തെ നയിയ്ക്കുന്നതും ആരാധനാക്രമ പഞ്ചാംഗവുമായി യോജിച്ചു പോകുന്നതുമാവണം. കാരണം ലിറ്റർജി ഏതു ഭക്താഭ്യാസത്തേക്കാളും ശ്രേഷ്ഠമാണ്”. മലയാളത്തിലേയ്ക്ക് തർജ്ജമചെയ്ത കൊന്തയുടെ കാര്യത്തിൽ ഇതൊന്നും പാലിയ്ക്കപ്പെട്ടിട്ടില്ല. കൊന്തയുടെ ശൈലി സീറോമലബാർ സഭയുടെ  ആരാധനാക്രമ പ്രാർത്ഥനകളുടെ ശൈലിയുമായി ചേർന്നു പോകുന്നതല്ല. കൊന്ത സീറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ നിന്നും ഉരുത്തിരിഞ്ഞതല്ല. കൊന്ത ആരാധനാക്രമത്തിലേയ്ക്ക് നയിയ്ക്കുന്നുമില്ല. 1986 നു ശേഷം കുർബാനയിൽ നമ്മുടെ സഭ നടത്തിയ ഒത്തുതീർപ്പുകൾക്ക് (compromise) ഉള്ള ഒരു കാരണം ഭക്താഭാസ കേന്ദ്രീകൃത ആദ്ധ്യാത്മികതയോട് ലിറ്റർജിയെ അറിഞ്ഞോ അറിയാതെയോ അനുരൂപപ്പെടുത്തുവാനുള്ള വ്യഗ്രത ആയിരുന്നു. കുർബാനയിലെ മധ്യസ്ഥ പ്രാർത്ഥന ജനങ്ങളുടെ പ്രത്യുത്തരം ചേർന്ന് കുറിച്ചു മുറിച്ച് തയ്യാറാക്കപ്പെട്ടത് കൊന്ത കേന്ദ്രീകൃതമായ ആധ്യാത്മികതയോട് അനുരൂപപ്പെട്ട  പൗരസ്ത്യസുറിയാനീ സഭയുടെ ആരാധാനാശൈലി മനസിലായിട്ടില്ലാത്ത മെത്രാന്മാരുടെ കടുംപിടുത്തം കൊണ്ടായിരുന്നു. കുർബാനയിൽ യൗസേപ്പു പിതാവിനെ പേരെടുത്ത് അനുസ്മരിയ്ക്കണമെന്ന് ഒരു വിഭാഗം വാശിപിടിച്ചതിനു പിന്നിലും ഭക്താഭ്യാസങ്ങളുടെ സ്വാധീനം തന്നെയാണ്. കൊന്ത പാശ്ചാത്യ സഭയുടെ ആരാധാനാക്രമ പഞ്ചാംഗവുമായി ബന്ധപ്പെട്ടു രൂപം കൊണ്ടതാണ്, നമ്മുടെ ആരാധനാക്രമ പഞ്ചാംഗവുമായി ഒത്തു പോകുന്നതല്ല.

അതുകൊണ്ട് നമ്മുടെ ആരാധാനാക്രമ ശൈലിയ്ക്ക് യോജിക്കാത്ത  “മാസ”ഭക്തികൾ നിരുത്സാഹപ്പെടുത്തുകയും  ആരാധനാക്രമകേന്ദ്രീകൃതമായ ഭക്താഭ്യാസങ്ങൾ രൂപപ്പെടുത്തുകയും ചെയ്യണം. കൊന്തയെ നമ്മുടെ ആരാധനാക്രമ ശൈലിയ്ക്കും ലിറ്റർജിക്കൽ കലണ്ടറിനും യോജിച്ച രീതിയിൽ അനുരൂപപ്പെടുത്തണം. എല്ലാ ഭക്താഭ്യാസങ്ങൾക്കും ഉപരിയായി യാമപ്രാർത്ഥനകൾ കുടുംബങ്ങളുടെ പ്രാർത്ഥനയാവണം.

         വചനമാകുന്ന ദൈവത്തെ, ദൈവവചനം കൊണ്ടു തന്നെ പരീക്ഷിയ്ക്കുന്ന പിശാചിനെ നമ്മൾ വേദപുസ്തകത്തിൽ കാണുന്നുണ്ട്. പിശാചിനെ ഭയപ്പെടുത്തുന്ന സ്ലീവായെത്തന്നെ വിഭജനത്തിന്റെയും വിഭാഗീയതയുടേയും വിഷയമാക്കി പിശാച് മാറ്റിയത് നമ്മുടെ സഭയിൽ തന്നെയല്ലേ. കൊന്തയേയേയും പിശാചിന് ആയുധമാക്കുവാൻ കഴിയും. “ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിയ്ക്കണമേ” എന്നാണ് നമ്മുടെ കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയിലുള്ളത്. ഈ പ്രാർത്ഥയ്ക്ക് തരാനാവാത്ത സംരക്ഷണം കൊന്തയ്ക്ക് തരാൻ കഴിയും എന്നു വാദിയ്ക്കുന്നത് അന്ധവിശ്വാസമായേ കാണുവാൻ കഴിയൂ. “ദുഷ്ട പിശാചിലും അവന്റെ സൈന്യങ്ങളിലും” നിന്നുള്ള സംരക്ഷണം എല്ലാ ആരാധനാക്രമ പ്രാർത്ഥനകളിലും നമ്മൾ യാചിക്കുന്നുണ്ട്. അവയ്ക്ക് പിശാചിൽ ഇന്നു നമ്മെ സംരക്ഷിയ്ക്കാനാവില്ലന്നും കൊന്തയ്ക്കുമാത്രമാണ് പിശാചിൽ നിന്നു നമ്മെ സംരക്ഷിയ്ക്കാനാവുന്നതെന്നും  ഒക്കെയുള്ള രീതിയിൽ വ്യാഖ്യാനങ്ങൾ പുരോഗമിയ്ക്കുന്നത് സഭയ്ക്കും ദൈവവചനത്തിനും ഒക്കെ എതിരാണെന്നു പറയേണ്ടതില്ലല്ലോ.

അതുകൊണ്ട് ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി ഉണർവുള്ളവരായി പ്രകാശത്തിന്റെ മക്കളായി വ്യാപരിയ്ക്കാം. കൂദാശകളും കൂദാശാനുകരണങ്ങളും യാമപ്രാർത്ഥനകളും മിശിഹാരഹസ്യധ്യാനവും ഭക്താഭ്യാസങ്ങളും നമുക്ക് ശക്തിയും കോട്ടയുമായിരിയ്ക്കട്ടെ. ഭക്താഭ്യാസങ്ങളെ സംബന്ധിച്ച വത്തിയ്ക്കാൻ കൗൺസിലിന്റെ പ്രബോധനം മറക്കാതിരിയ്ക്കാം.

കൊന്തയും ഞാനും


ജപമാല ഭക്തിയുമായി ബന്ധപ്പെട്ടും കൊന്തമാസ ആചാരണവുമായി ബന്ധപ്പെട്ടും കൊന്തയെക്കുറിച്ച് ആലങ്കാരികമായി പറയപ്പെട്ടതിനെ ചിലരൊക്കെ അക്ഷരാർത്ഥത്തിൽ വിഴുങ്ങുന്നതു കണ്ടു. കൊന്ത ചെകുത്താനെതിരെയുള്ള ആയുധമാണെന്നും കൊന്ത ചെകുത്താനെതിരെയുള്ള കോട്ടയാണെന്നുമൊക്കെ. എല്ലാം ശരിതന്നെ. കൊന്ത പിശാചിനെതിരെയുള്ള ആയുധവും കോട്ടയുമാണെങ്കിൽ മറ്റു ജപങ്ങളും അങ്ങിനെ തന്നെ; മറ്റു ഭക്താഭ്യാസങ്ങളും അങ്ങനെ തന്നെ; അതിൽ കൊന്തയ്ക്കു മാത്രമായി എന്തെങ്കിലും “അത്ഭുത ശക്തി” ഉണ്ടെന്ന് സഭ പഠിപ്പിയ്ക്കുന്നതായി എനിക്കറില്ല.

ഈ പശ്ചാത്തലത്തിലാണ് താഴെക്കൊടുത്തിരിയ്ക്കുന്ന രണ്ടു പോസ്റ്റുകൾ ഇട്ടത്. വെളിച്ചം: https://www.facebook.com/groups/syromc/permalink/1443870158962171/ ഉണർവ്വ്: https://www.facebook.com/groups/syromc/permalink/1443882988960888/  ദൈവത്തെ പ്രകാശമായും ദൈവാഭിമുഖത്തെ ഉണർന്നിരിയ്ക്കലായും ചിത്രീകരിയ്ക്കുന്ന ഒട്ടനവധി വേദപുസ്തക ഭാഗങ്ങൾ നമുക്കു കണ്ടെത്തുവാൻ കഴിയും. പിശാചിനെയും തിന്മയേയും ഇരുട്ടായും ഉറക്കമായും  ചിത്രീകരിയ്ക്കുന്ന ഭാഗങ്ങളുമുണ്ട്. കൂദാശകൾ വഴിയും കൂദാശാനുകരണങ്ങൾ വഴിയും, യാമപ്രാർത്ഥനകൾ വഴിയും, ആരാധനാക്രമ പഞ്ചാംഗം അനുസരിച്ചുള്ള മിശിഹാരഹസ്യങ്ങളുടെ ധ്യാനം വഴിയും മറ്റു ഭക്താഭ്യാസങ്ങൾ വഴിയും  നാം “പ്രകാശ”ത്തിലേയ്ക്കും ആത്മാവിനെ “ഉണർവ്വി”ലേയ്ക്കും നടക്കുമ്പോൾ  “ഇരുളും ഉറക്ക”വും അകലെ ആവുകയാണ്.

ഞാൻ ഒരു കൊന്ത വിരോധിയല്ല. കൊന്ത ചൊല്ലുന്നത് മോശമാണെന്നോ കൊന്ത ചൊല്ലാൻ പാടില്ലെന്നോ പറയാൻ മാത്രം വിഡ്ഢിയല്ല ഞാൻ. അതേ സമയം മാർ തോമാ മാർഗ്ഗത്തെ പിന്തുടരുവാൻ  ആഗ്രഹിയ്ക്കുന്ന ഒരാൾ എന്ന നിലയിൽ ഒരു കാലത്ത് എനിയ്ക്ക് പ്രീയപ്പെട്ടതായിരുന്ന പലതിനെയും ഞാൻ ഉപേക്ഷിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ കൊന്തയുമുണ്ട്. അതിൽ എനിയ്ക്ക് പശ്ചാത്താപമില്ല. അതുകൊണ്ട് എന്റെ മാതാവിനോടുള്ള ഭക്തിയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ചങ്കിൽ തൊട്ടുകൊണ്ട് എനിയ്ക്ക് പറയുവാൻ കഴിയും. അതുകൊണ്ട് എനിയ്ക്ക് ഒരു കുറവും ഉടയതമ്പുരാൻ വരുത്തിയിട്ടുമില്ല. ഇനി ഒരു വേള എന്തെങ്കിലും കുറവു വന്നാലും അത് കൊന്ത ചൊല്ലാത്തതുകൊണ്ടല്ല എന്ന മനസിലാക്കുവാനും മാത്രം വ്യക്തത എന്റെ വിശ്വാസത്തിൽ എന്റെ ഗുരുക്കന്മാർ വരുത്തിയിട്ടുണ്ട്.

കൊന്തയെക്കുറിച്ചുള്ള എന്റെ അഭിപ്രായ രൂപീകരണത്തിൽ അഭിവന്ദ്യ പൗവത്തിൽ മെത്രാപ്പോലിത്തായുടെ ലേഖനങ്ങൾക്കും പണ്ഢിതനായ പാത്തിക്കുളങ്ങര അച്ചന്റെ ലേഖനങ്ങൾക്കും കൂനമ്മാക്കൽ തോമാ മല്പാന്റെ മാതൃകയ്ക്കും പങ്കുണ്ട്. ഇവരാരും കൊന്ത വിരോധികളല്ല എന്ന് എനിക്ക് തറപ്പിച്ചു പറയുവാൻ കഴിയും.

പരിശുദ്ധ കന്യാകമാതാവിന്റെ കൊന്ത എന്ന ഭക്താഭ്യാസത്തെക്കുറിച്ചുള്ള എന്റെ നിലപാട് വ്യക്തമാക്കുവാൻ ആഗ്രഹിയ്ക്കുന്നു. കൊന്ത എന്നത് പാശ്ചാത്യസഭയിൽ രൂപം കൊണ്ട ലത്തീൻ സഭയുടെ ആരാധനാക്രമ പഞ്ചാംഗത്തിനു യോജിച്ച രീതിയിൽ രൂപം കൊടുത്ത ഭക്താഭ്യാസമാണ്. പോർട്ടുഗീസ് അധിനിവേശകാലത്ത് ലത്തീൻ സഭ മാർ തോമാ നസ്രാണികളുടെ മേൽ നടത്തിയ അധിനിവേശത്തിന്റെ ഫലമായി മാർ തോമാ നസ്രാണികളുടെ ഇടയിലും കൊന്ത പ്രചരിച്ചു. മാർ തോമാ നസ്രാണികളുടെ മാതൃ ഭക്തികാരണവും, ആരാധനാക്രമപ്രാർത്ഥനകൾ സുറീയാനിയിലായിരുന്നതു കാരണവും സുറിയാനീഭാഷാ പഠനത്തിന് ലത്തീൻകാർ വിലക്കുകൾ സൃഷ്ടിച്ചതിനാലും കൊന്തയ്ക്ക് മാർ തോമാ നസ്രാണികളുടെ ഇടയിൽ ജനസമ്മിതി ഉണ്ടായി.

വത്തിയ്ക്കാൻ കൗൺസിലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രമാണരേഖ ആരാധനാക്രമത്തെക്കുറിച്ച് ഉള്ളതാണ്. അതിൽ ഭക്താഭാസങ്ങളെക്കുറീച്ച് പരാമർശിയ്ക്കുന്നിടത്ത് ഇപ്രകാരം പറയുന്നുണ്ട്. “ഭക്താഭ്യാസങ്ങൾ ലിറ്റർജിയിൽ നിന്ന് ഉരുത്തിരിയുന്നതും ലിറ്റർജിയിലേയ്ക്ക് ദൈവജനത്തെ നയിയ്ക്കുന്നതും ആരാധനാക്രമ പഞ്ചാംഗവുമായി യോജിച്ചു പോകുന്നതുമാവണം. കാരണം ലിറ്റർജി ഏതു ഭക്താഭ്യാസത്തേക്കാളും ശ്രേഷ്ഠമാണ്”. മലയാളത്തിലേയ്ക്ക് തർജ്ജമചെയ്ത കൊന്തയുടെ കാര്യത്തിൽ ഇതൊന്നും പാലിയ്ക്കപ്പെട്ടിട്ടില്ല. കൊന്തയുടെ ശൈലി സീറോമലബാർ സഭയുടെ  ആരാധനാക്രമ പ്രാർത്ഥനകളുടെ ശൈലിയുമായി ചേർന്നു പോകുന്നതല്ല. കൊന്ത സീറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ നിന്നും ഉരുത്തിരിഞ്ഞതല്ല. കൊന്ത ആരാധനാക്രമത്തിലേയ്ക്ക് നയിയ്ക്കുന്നുമില്ല. 1986 നു ശേഷം കുർബാനയിൽ നമ്മുടെ സഭ നടത്തിയ ഒത്തുതീർപ്പുകൾക്ക് (compromise) ഉള്ള ഒരു കാരണം ഭക്താഭാസ കേന്ദ്രീകൃത ആദ്ധ്യാത്മികതയോട് ലിറ്റർജിയെ അറിഞ്ഞോ അറിയാതെയോ അനുരൂപപ്പെടുത്തുവാനുള്ള വ്യഗ്രത ആയിരുന്നു. കുർബാനയിലെ മധ്യസ്ഥ പ്രാർത്ഥന ജനങ്ങളുടെ പ്രത്യുത്തരം ചേർന്ന് കുറിച്ചു മുറിച്ച് തയ്യാറാക്കപ്പെട്ടത് കൊന്ത കേന്ദ്രീകൃതമായ ആധ്യാത്മികതയോട് അനുരൂപപ്പെട്ട  പൗരസ്ത്യസുറിയാനീ സഭയുടെ ആരാധാനാശൈലി മനസിലായിട്ടില്ലാത്ത മെത്രാന്മാരുടെ കടുംപിടുത്തം കൊണ്ടായിരുന്നു. കുർബാനയിൽ യൗസേപ്പു പിതാവിനെ പേരെടുത്ത് അനുസ്മരിയ്ക്കണമെന്ന് ഒരു വിഭാഗം വാശിപിടിച്ചതിനു പിന്നിലും ഭക്താഭ്യാസങ്ങളുടെ സ്വാധീനം തന്നെയാണ്. കൊന്ത പാശ്ചാത്യ സഭയുടെ ആരാധാനാക്രമ പഞ്ചാംഗവുമായി ബന്ധപ്പെട്ടു രൂപം കൊണ്ടതാണ്, നമ്മുടെ ആരാധനാക്രമ പഞ്ചാംഗവുമായി ഒത്തു പോകുന്നതല്ല.

അതുകൊണ്ട് നമ്മുടെ ആരാധാനാക്രമ ശൈലിയ്ക്ക് യോജിക്കാത്ത  “മാസ”ഭക്തികൾ നിരുത്സാഹപ്പെടുത്തുകയും  ആരാധനാക്രമകേന്ദ്രീകൃതമായ ഭക്താഭ്യാസങ്ങൾ രൂപപ്പെടുത്തുകയും ചെയ്യണം. കൊന്തയെ നമ്മുടെ ആരാധനാക്രമ ശൈലിയ്ക്കും ലിറ്റർജിക്കൽ കലണ്ടറിനും യോജിച്ച രീതിയിൽ അനുരൂപപ്പെടുത്തണം. എല്ലാ ഭക്താഭ്യാസങ്ങൾക്കും ഉപരിയായി യാമപ്രാർത്ഥനകൾ കുടുംബങ്ങളുടെ പ്രാർത്ഥനയാവണം.

         വചനമാകുന്ന ദൈവത്തെ, ദൈവവചനം കൊണ്ടു തന്നെ പരീക്ഷിയ്ക്കുന്ന പിശാചിനെ നമ്മൾ വേദപുസ്തകത്തിൽ കാണുന്നുണ്ട്. പിശാചിനെ ഭയപ്പെടുത്തുന്ന സ്ലീവായെത്തന്നെ വിഭജനത്തിന്റെയും വിഭാഗീയതയുടേയും വിഷയമാക്കി പിശാച് മാറ്റിയത് നമ്മുടെ സഭയിൽ തന്നെയല്ലേ. കൊന്തയേയേയും പിശാചിന് ആയുധമാക്കുവാൻ കഴിയും. “ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിയ്ക്കണമേ” എന്നാണ് നമ്മുടെ കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയിലുള്ളത്. ഈ പ്രാർത്ഥയ്ക്ക് തരാനാവാത്ത സംരക്ഷണം കൊന്തയ്ക്ക് തരാൻ കഴിയും എന്നു വാദിയ്ക്കുന്നത് അന്ധവിശ്വാസമായേ കാണുവാൻ കഴിയൂ. “ദുഷ്ട പിശാചിലും അവന്റെ സൈന്യങ്ങളിലും” നിന്നുള്ള സംരക്ഷണം എല്ലാ ആരാധനാക്രമ പ്രാർത്ഥനകളിലും നമ്മൾ യാചിക്കുന്നുണ്ട്. അവയ്ക്ക് പിശാചിൽ ഇന്നു നമ്മെ സംരക്ഷിയ്ക്കാനാവില്ലന്നും കൊന്തയ്ക്കുമാത്രമാണ് പിശാചിൽ നിന്നു നമ്മെ സംരക്ഷിയ്ക്കാനാവുന്നതെന്നും  ഒക്കെയുള്ള രീതിയിൽ വ്യാഖ്യാനങ്ങൾ പുരോഗമിയ്ക്കുന്നത് സഭയ്ക്കും ദൈവവചനത്തിനും ഒക്കെ എതിരാണെന്നു പറയേണ്ടതില്ലല്ലോ.

അതുകൊണ്ട് ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി ഉണർവുള്ളവരായി പ്രകാശത്തിന്റെ മക്കളായി വ്യാപരിയ്ക്കാം. കൂദാശകളും കൂദാശാനുകരണങ്ങളും യാമപ്രാർത്ഥനകളും മിശിഹാരഹസ്യധ്യാനവും ഭക്താഭ്യാസങ്ങളും നമുക്ക് ശക്തിയും കോട്ടയുമായിരിയ്ക്കട്ടെ. ഭക്താഭ്യാസങ്ങളെ സംബന്ധിച്ച വത്തിയ്ക്കാൻ കൗൺസിലിന്റെ പ്രബോധനം മറക്കാതിരിയ്ക്കാം.

Tuesday, August 16, 2016

പ്രതികരണം: പൂച്ചക്കാട്ടച്ചന്റെ സത്യദീപത്തിലെ ലേഖനം



ജിമ്മി പൂച്ചക്കാട്ടച്ചന്റെ ലേഖനം വാട്ട്സ്സ് ആപ്പിൽ ലഭിച്ചതു മുതൽ അതിനെപ്പറ്റി എഴുതണമെന്ന് ആഗ്രഹിച്ചതാണ്. ഇപ്പോഴാണ് അതിനുള്ള സാഹചര്യമുണ്ടായത്.

പ്രവൃത്തിയില്ലാത്ത വിശ്വാസം ചത്തതാണ്
വിശ്വാസവും പ്രവൃത്തിയും തമ്മിലുണ്ടായിരിയ്ക്കേണ്ട പൊരുത്തത്തേക്കുറിച്ച് ശക്തമായ ഭാഷയിൽ തന്നെ യാക്കോബ് ശ്ലീഹാ (യാക്കോബ് 2:14-26) പറയുന്നുണ്ട്. നമ്മുടെ വിശ്വാസത്തെ സഹോദരനുമായുള്ള ബന്ധത്തിൽ പ്രകടിപ്പിയ്ക്കുവാനാവുന്നില്ലെങ്കിൽ നമ്മുക്ക് വിശ്വാസമുണ്ട് എന്നു പറയുന്നത് നിരർത്ഥകമാണ്. അച്ചൻ മുന്നോട്ടു വയ്ക്കുന്ന ഈ ആശയത്തോട് പൂർണ്ണമായും യോജിക്കുന്നു. ഇതിന്റെ അർത്ഥം ദൈവവുമായുള്ള ബന്ധത്തിലും പ്രാർത്ഥനയിലും വിട്ടുവീഴ്ച ചെയ്യണം എന്നല്ല. കുർബാന ഒഴിവാക്കി, പ്രാർത്ഥനകൾ വെട്ടിച്ചുരുക്കി സമയലാഭമുണ്ടാക്കി ആതുരശുശ്രൂഷയ്ക്ക് ഇറങ്ങണമെന്നു പറയുന്നത് ശ്ലൈഹീക സഭയുടെ ശൈലി അല്ല. ആതുരസേവനത്തിന്റെ അനുപമ മാതൃകയായ മദർ തെരേസ തന്റെ തിരക്കുപിടിച്ച ആതുരസേവനത്തിന്റെ പാതയിൽ ഒരിയ്ക്കലും കുർബാന അർപ്പണത്തിനോ യാമപ്രാർത്ഥനകൾക്കോ ബോധപൂർവ്വം മുടക്കം വരുത്തിയിട്ടില്ല. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ദിനചര്യകളിൽ കുർബാനയ്ക്കും യാമനമസ്കാരങ്ങൾക്കും ഭക്തകൃത്യങ്ങൾക്കും  കൊടുത്തിട്ടുള്ള സ്ഥാനം  ആതുരശുശ്രൂഷകാരണം പ്രാർത്ഥനചൊല്ലാൻ സമയം കിട്ടാത്തവർക്ക് മാതൃകയാക്കാവുന്നതാണ്.

നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും സർവ്വ ശക്തിയോടും കൂടെ സ്നേഹിയ്ക്കുക
മൂശയ്ക്ക് ദൈവം കൊടുത്ത പത്തു കല്പനകളിൽ ആദ്യത്തെ മൂന്നെണ്ണത്തെ നമ്മുടെ കർത്താവ് സംഗ്രഹിയ്ക്കുന്നത് പൂർണ്ണ ആത്മാവോടൂം പൂർണ്ണ മനസ്സോടും സർവ്വ ശക്തിയോടും കൂടെയുള്ള ദൈവാരാധനയിലേയ്ക്കാണ്. അതിനു ശേഷം മാത്രമാണ് ഏഴുകല്പനകളുടെ സംഗ്രഹമായ അയല്പക്ക സ്നേഹം വരുന്നത്. മെത്രാന്റെ കൈവയ്പ്പുവഴി  ഒരു വ്യക്തിയെ ശുശ്രൂഷാ പൗരോഹിത്യത്തിനു നിയോഗിച്ചിരിയ്ക്കുന്നത് ഒന്നാമതായും രണ്ടാമതായും മൂന്നാമതായും വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ നിർവ്വഹിയ്ക്കുന്നതിനായിട്ടാണ്. അതിൽ വീഴ്ചവരുത്തി തളർന്നവരെ ശുശ്രൂഷിയ്ക്കുവാനും വിശക്കുന്നവനു ഭക്ഷണം കൊടുക്കുവാനും പോകുന്നത് കൃതവിലോപമാണ്. സ്ഥാപനങ്ങൾ ഭരിയ്ക്കുവാനും, പൊതുപ്രവർത്തനങ്നൾ നടത്തുവാനും തിരുപ്പട്ടമെന്ന കൂദാശ കൈക്കൊള്ളേണ്ട ആവശ്യമില്ലല്ലോ. ഡീക്കന്മാരെ തിരഞ്ഞെടുക്കുന്ന വേളയിൽ ശ്ലീഹന്മാർ പറഞ്ഞത് ഓർക്കുക:- “ഞങ്ങൾ ദൈവവചനശുശ്രൂഷയിൽ ഉപേക്ഷകാണിച്ച് ഭക്ഷണമേശകളിൽ ശുശ്രൂഷിയ്ക്കുന്നതു ശരിയല്ല.” അങ്ങനെ മറ്റു ശുശ്രൂഷകൾക്കായി ശ്ലീഹന്മാർ 7 ഡീക്കന്മാരെ തിരഞ്ഞെടുത്തു. ശ്ലീഹന്മാർ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും വ്യാപരിച്ചു. (നടപടി 6: 2-4). വിളിയ്ക്കപ്പെട്ട ദൗത്യം ഊപേക്ഷിച്ച് ഇഷ്ടപ്പെട്ട ദൗത്യം തിരഞ്ഞെടുക്കുന്നവർക്ക്  മുന്നിൽ ശ്ലീഹന്മാർ ഒരു ചോദ്യമായി അവശേഷിയ്ക്കട്ടെ. അജപാലകർ ശരിയായ രീതിയിൽ ആത്മീയശുശ്രൂഷ നിർവ്വഹിയ്ക്കുകയാണെങ്കിൽ അജങ്ങളിൽ വളരെപ്പേർ മറ്റു ശുശ്രൂഷകൾക്കായി മുൻപോട്ടു വരികതന്നെ ചെയ്യും.

ഈശോയും പാരമ്പര്യങ്ങളും  കപടനാട്യക്കാരും
ഈശോയെ പാരമ്പര്യവിരോധിയായി ചിത്രീകരിയ്ക്കുവാനുള്ള പ്രവണത “നവീകരണവാദി”കൾക്ക് പൊതുവെ ഉള്ളതാണ്. എന്നാൽ വേദപുസ്തകം വായിയ്ക്കുന്ന ഒരാൾക്കും അങ്ങനെയൊരു ധാരണ ഉണ്ടാകുവാൻ സാധ്യതയില്ല. താൻ നിയമത്തെയും പ്രവാചകന്മാരെയും അസാധുവാക്കുവാനല്ല പൂർത്തിയാക്കുവാനാണ് താൻ വന്നിയിരിയ്ക്കുന്നത് എന്ന് ഈശോ തന്നെ പ്രഖ്യാപിയ്ക്കുന്നുണ്ട്. സാബത്തിൽ രോഗശാന്തികൊടുക്കുന്ന ഈശോ സാബത്ത് എന്ന പാരമ്പര്യത്തെ നിരാകരിയ്ക്കുകയല്ല മറിച്ച് സാബത്തിൽ നന്മചെയ്യുന്നത് കല്പനയ്ക്ക് വിരുദ്ധമല്ല എന്നു വ്യക്തമാക്കുകയാണ് ചെയ്യുന്നത്. കൈകഴുകാതെ ഭക്ഷണം കഴിയ്ക്കുകയും  സാബത്തിൽ കതിരുപറിച്ചു ഭക്ഷിയ്ക്കുകയും ചെയ്ത ശിഷ്യന്മാരെ ന്യായീകരിയ്ക്കുകയും ചെയ്യുന്ന ഈശോ ഒരിയ്ക്കലും കൈകഴുകാതെ ഭക്ഷണം കഴിയ്ക്കുന്നതായോ സാമ്പത്തിൽ കതിരുപറിച്ചു ഭക്ഷിയ്ക്കുന്നതായും നാം കാണുന്നില്ല. ദേവാലയത്തിലും, സിനഗോഗുകളീലും പോകുന്ന, പെസഹാ ആചരിയ്ക്കുകയും കുരിശിൽ ജീവൻ വെടിയുന്നതിനു മുൻപ് സങ്കീർത്തനം ചൊല്ലുകയും ചെയ്യുന്ന ഈശോയെ നാം സുവിശേഷത്തിൽ കാണുന്നു.  ഇനി ശ്ലീഹ്നാരുടെ കാര്യമെടുക്കാം. വിജാതീയർക്ക് പരിശ്ചേദനം എന്ന യഹൂദപാരമ്പര്യം ആവശ്യമില്ല എന്ന നിലപാടെടുത്ത പൗലോസ് ശ്ലീഹാ കെങ്ക്രേയിൽ വച്ച് തലമുണ്ഡനം ചെയ്യുന്ന പാരമ്പര്യം നിർവ്വഹിയ്ക്കുന്നതായി നാം കാണുന്നുണ്ട്. ജറൂസലേമിൽ തിരിച്ചെത്തിയ പൗലോസിനെ ദേവാലയത്തിൽ പോയി പരമ്പരാഗതമായ ആചാരങ്ങൾ നിർവ്വഹിയ്ക്കുവാൻ നിർദ്ദേശിയ്ക്കുന്ന ശ്രേഷ്ഠന്മാരെ നാം കണ്ടുമുട്ടുന്നുണ്ട്. “പാരമ്പര്യവിരുദ്ധൻ” എന്ന പൗലോസിനെപ്പറ്റിയുള്ള പ്രചാരണം ശരിയല്ല എന്നു തെളിയിയ്ക്കുവാനാണ് അവർ അപ്രകാരം നിർദ്ദേശിയ്ക്കുന്നത്.  നടപടിപ്പുസ്തകത്തിൽ 15 ആം അദ്ധ്യയത്തിൽ വിവരിയ്ക്കുന്ന ജറൂസലേം സൂനഹദോസിൽ വച്ച് വിജാതീയർക്ക് പരിശ്ചേദനം ആവശ്യമില്ല എന്ന തീരുമാനം എടുത്തതിനു ശേഷം 16 ആം അധ്യായത്തിൽ തിമോത്തിയോസിന്റെ പരിശ്ചേദനം നിർവ്വഹിയ്ക്കുന്ന പൗലോസിനെ നാം കണ്ടു മുട്ടുന്നുണ്ട്. വേദപുസ്തകത്തിൽ തെളിവുകൾ ഇനിയും ധാരാളമുണ്ട്. ഈശോയും ശ്ലീഹന്മാരും പാരമ്പര്യവിരുദ്ധരായിരുന്നോ എന്ന് നിങ്ങൾ തന്നെ തീരുമാനിയ്ക്കുക. പാരമ്പര്യത്തിനു വേണ്ടിയുള്ള പാരമ്പര്യവും,  മനുഷ്യനെ കഷ്ടപ്പെടുത്തുവാനുള്ള നൂലാമാലകളെയും എതിർക്കുകയും തിരുത്തുകയും ചെയ്യുന്നതിന്റെ പേരിൽ ഈശോയെ പാരമ്പര്യവിരുദ്ധനായി ചിത്രീകരിയ്ക്കുന്നതിനു നീതീകരണമില്ല.  

പ്രാർത്ഥയിലെ വരികളൂം ധൂപക്കുറ്റിയും
സഭയുടെ ലിറ്റർജി സഭയുടെ സമ്പത്താണ്.  ശുശ്രൂഷാ പൗരോഹിത്യമുള്ളവർ അതിന്റെ ശുശ്രൂഷകരാണ്. അതിനപ്പുറത്ത് മനോധർമ്മം പോലെ ചുരുക്കുവാനും  ഇഷ്ടമുള്ളതൊക്കെ അതിൽ ചേർക്കുവാനും ആർക്കും അവകാശമില്ല.  ഓരോ കുർബാന അർപണവും പൂർണ്ണമാവുന്നത് അർപ്പകർ പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും സർവ്വശക്തിയോടും കൂടെ ആരാധനയിൽ പങ്കുചേരുമ്പോഴാണ്. പൂർണ്ണമായി പ്രാർത്ഥനകൾ ചൊല്ലുകയും സഭ നിർദ്ദേശിയ്ക്കുന്ന കർമ്മങ്ങൾ യഥാവിധി അനുഷ്ടിയ്ക്കുകയും ചെയ്യുന്നത് ഈ പൂർണ്ണതയ്ക്കുവേണ്ടിയുള്ള മാനുഷിക പ്രയത്നത്തിന്റെ ഭാഗമാണ്. അതിനെ അപൂർണ്ണതകളെ ദൈവത്തിന്റെ കരുണയ്ക്കുമുൻപിൽ സമർപ്പിയ്ക്കുക എന്നതു മാത്രമേ ചെയ്യുവാനുള്ളൂ. അതേ സമയം ബോധപൂർവ്വം പ്രാർത്ഥനകൾ മുറിച്ചു മാറ്റുകയും, ചൊല്ലാതിരിയ്ക്കുകയും ചെയ്യുന്നത് കുർബാനക്രമം അനുഷ്ടിയ്ക്കുവാൻ “വിളി”ച്ച ദൈവത്തോടും നിങ്ങളെ നിയോഗിച്ച സഭയോടുമുള്ള അനാദരവാണ്. സാബത്തിൽ ആടിനെ കിണറ്റിൽ നിന്നു കയറ്റുന്നതോ തളർവാതരോഗിയെ സന്ദർശിയ്ക്കുന്നതോ അല്ല  അതിനുള്ള പരിഹാരം. അതിനുള്ള പരിഹാരം ഒന്നുമാത്രമേ ഉള്ളൂ; സഭയോടുള്ള അനുസരണ.

നന്നായി സംഗീതം ആസ്വദിയ്ക്കുന്നവർക്ക് സ്വരസ്ഥാനത്തിലെ വ്യതിയാനവും, ശ്രുതിഭംഗവും ഒക്കെ മനസിലാക്കുവാൻ കഴിയും. അത് അവർ “തീവ്രവാദി”കളായതുകൊണ്ടല്ല, സംഗീതം മനോഹരമാവണമെന്നും, അത് പൂർണ്ണതയോടെ അവതരിപ്പിയ്ക്കപ്പെടണമെന്നും ആഗ്രഹിയ്ക്കുന്നതുകൊണ്ടാണ്. അത് സംഗീതത്തോടു സ്നേഹമുള്ളതുകൊണ്ടാണ്. സംഗീതത്തോടു സ്നേഹമില്ലാത്തവർക്ക്, സംഗീതത്തെ അറിയാത്തവർക്ക് അത് മനസിലായി എന്നു വരില്ല. അതുപോലെ തന്നെയാണ് ദൈവാരാധനയിലും. മാതൃസഭയുടെ പ്രാർത്ഥനയുടെ ശൈലിയും, സഭയുടെ പ്രാർത്ഥനകളും പരിചയിച്ചവർക്ക് അതിലെ വ്യതിയാനങ്ങളൂം ഏച്ചുകെട്ടലുകളും ഒക്കെ പെട്ടന്ന അനുഭവപ്പെടും. ബോധപൂർവ്വം വരുത്തുന്ന ഉപേക്ഷകളെ അബോധപൂർവ്വം സംഭവിയ്ക്കുന്ന പിഴവുകളിൽ നിന്നും വേർതിരിച്ചുവാൻ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റോ ലിറ്റർജിയിൽ ബിരുദമോ ഒന്നും ആവശ്യമില്ല; അതു കണ്ടെത്തുകയും തിരുത്തലുകൾ ആഗ്രഹിയ്ക്കുകയും ചെയ്യുന്നവരെ ഐ.എസ് കാരായും തീവ്രവാദികളായും ഫരിസേയരായും മുദ്രകുത്തുന്നതിനു മുൻപ് ഏല്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന വിളിയോടു “നീതി” പുലർത്താനും നിങ്ങളോടുപ്പം കുർബാന അർപ്പിയ്ക്കുവാൻ എത്തുന്ന വിശ്വാസികളുടെ അവകാശമായ പൂർണ്ണമായ ബലിയർപ്പണം എന്ന “നീതി”യെ നിഷേധിയ്ക്കാതിരിയ്ക്കുവാനും അവരോടു “കരുണ”കാണിയ്ക്കുവാനും സഭയോടു “വിശ്വസ്തത” കാണിയ്ക്കുവാനും അപേക്ഷ.


Thursday, July 28, 2016

മാർഗ്ഗം

താതനാം മാർത്തോമ്മായേ
നിണമാർന്ന നിൻ വിരലാലേ
ഞാന്റെ കർത്താവിന്റെ
തിരുവിലാവിലിതാ കൈതൊടുന്നേൻ

മാർത്തോമ്മൻ കാണിച്ച മാർഗ്ഗം
നിത്യമാം ജീവന്റെ മാർഗ്ഗം
താതനിലേയ്ക്കുള്ള മാർഗ്ഗം
അവതാരം കൈക്കൊണ്ട വചനം

മരണത്തിൽ താഴ്വര തന്നിൽ
പാർത്തവർ കണ്ട വെളിച്ചം
ഇരുൾ നീക്കും സത്യപ്രകാശം
ഉന്നതത്തിൽ നിന്നുള്ള ഉദയം

മാർത്തോമ്മൻ തൻ നന്മയാലെ
തെളിവാർന്ന ബോധത്തിനാലേ
ഞാനെന്റെ കർത്താവിന്റെ
തിരുമുൻപിലിതാ കൈതൊഴുന്നേൻ.

Monday, July 18, 2016

അര നൂറ്റാണ്ടു തികയാത്ത ജനാഭിമുഖ പാരമ്പര്യം!!

പലരുടേയും ഭാവം ആദിമസഭ മുതൽ ജനാഭിമുഖ കുർബാന ആയിരുന്നെന്നും ആരൊക്കെയോ ചേർന്ന് മദ്ബഹാഭിമുഖ കുർബാന അടിച്ചേൽപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നു എന്നുമാണ്.


                 ലത്തീൻ സഭയിൽ ഏതാണ് 1920 കളിലാണ് ജർമ്മനിയിൽ ജനാഭിമുഖ കുർബാന ആരംഭിയ്ക്കുന്നത്. ഇത് ഏതെങ്കിലും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല എന്നും നാം മനസിലാക്കേണ്ടതുണ്ട്. പിന്നീട് രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷം 1960 കളിൽ ജനാഭിമുഖ കുർബാന ലത്തീൻ സഭയിൽ പ്രചരിപ്പിയ്ക്കപ്പെട്ടു. ഇവിടെയും മനസിലാക്കേണ്ട വസ്തുത കുർബാന ജനാഭിമുഖമാക്കുക എന്ന ഉദ്ദ്യേശ്യം രണ്ടാം വത്തിയ്ക്കാൻ കൗൺസിലിന് ഉണ്ടായിരുന്നെല്ലെന്നും അങ്ങനെയൊരു നിർദ്ദേശം അധികാരികൾ ആരും കൊടുത്തിരുന്നില്ല എന്നുമാണ്. ഇത് തുടർന്ന് ഇന്ത്യയിലെ ലത്തീൻ സഭയിലും 60 കളുടെ അവസാനത്തിൽ എത്തി.

               സീറോ മലബാർ സഭ സ്വതന്ത്രമാവുന്നതിനു മുൻപും വികാരിയത്തുകൾ സ്ഥാപിയ്ക്കപ്പെടുന്നതിനു മുൻപും എല്ലാം മദ്ബഹാഭിമുഖമായിട്ടാണ് കുർബാന അർപ്പിച്ചിരുന്നത്. ലത്തീൻ മിഷനറിമാർ ഇവിടെ ജനാഭിമുഖ കുർബാന കൊണ്ടു വരുകയോ സീറോ മലബാറിൽ അടിച്ചേൽപ്പിയ്കുകയോ ചെയ്തിട്ടില്ല. കാരണം ലത്തീൻ സഭയിൽ തന്നെ ജനാഭിമുഖം എന്നൊരു പതിവ് ഇല്ലായിരുന്നു. മലയാളത്തിലെ ആദ്യ കുർബാന ക്രമം 1962 ഇൽ ആണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. പൂർണ്ണമായും മദ്ബഹാഭിമുഖമായിട്ടാണ് 62 ലെ കുർബാന നടത്തിയിരുന്നത്. 62 ലെ കുർബാന പൂർണ്ണ അംഗീകാരമുള്ളതായിരുന്നു. 1968ഇൽ പരീക്ഷണാർത്ഥം താൽക്കാലിക അംഗീകാരത്തോടെ മറ്റൊരു കുർബനക്രമം നിലവിൽ വന്നു. ഇതിൽ കുർബനയുടെ ആദ്യഭാഗം ജനാഭിമുഖമായി അർപ്പിയ്ക്കുന്നതിനെ ഓപ്ഷണലായി അനുവദിച്ചിരുന്നു. എങ്കിലും 68 ലെ കുർബാനയും 70 കളുടെ പകുതിവരെ ഈ കുർബാനയും പൂർണ്ണമായും മദ്ബഹാഭിമുഖമായിട്ടാണ് അർപ്പിച്ചു പോന്നത്.


                    ലത്തീൻ സഭയെ അനുകരിച്ച് 1970 കളുടെ രണ്ടാം പകുതിയിലാണ് ജനാഭിമുഖ കുർബാന ചില രൂപതകളിൽ പ്രചരിപ്പിയ്ക്കപ്പെടുന്നത്. ഇവിടെയും മനസിലാക്കേണ്ട വസ്തുത ജനാഭിമുഖമായി കുർബാന അർപ്പിയ്ക്കണമെന്നുള്ള നിർദ്ദേശം ആരും കൊടുത്തിരുന്നില്ല എന്നതാണ്. ഭാഗികമായി മാത്രം (വായനവരെ) ജനാഭിമുഖമായി അർപ്പിയ്ക്കുവാൻ അനുവദിയ്ക്കുന്ന 68 ലെ കുർബാന ഔദ്യോഗിക അനുവാദമോ നിർദ്ദേശമോ കൂടാതെയാണ് പൂർണ്ണമായും ജനാഭിമുഖമായി അർപ്പിച്ചു തുടങ്ങിയത്.
 
                 ആദ്യ നൂറ്റാണ്ടുകളിൽ ജനാഭിമുഖമായി ബലി അർപ്പിയ്ക്കുന്ന രീതി ഉണ്ടായിരുന്നെന്ന് ചിലർ വാദിയ്ക്കുന്നുണ്ടെങ്കിലും അതിനു തെളിവുകളൊന്നുമില്ല, കിഴക്കിനഭിമുഖമായ ബലി അർപ്പണത്തിനാവട്ടെ സഭാപാരമ്പര്യത്തിലും, സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങളീലും, ചരിത്രപുസ്തകങ്ങളിലും തെളിവുകൾ ധാരാളമുണ്ടു താനും.
അതുകൊണ്ട് ജനാഭിമുഖ വാദികൾ മനസിലാക്കേണ്ട വസ്തുത സീറോ മലബാർ സഭയുടെ ജനാഭിമുഖ പാരമ്പര്യത്തിന് 1975 മുതൽ 2016 വരെ അതായത് 41 വർഷത്തെ പാരമ്പര്യം മാത്രമാണ് ഉള്ളത് എന്നാണ്. ലത്തീൻ സഭയിലാകട്ടെ ഇത് 1920 മുതൽ 2016 വരെ 96 വർഷം മാത്രവും. 2000 വർഷം പഴക്കമുള്ള സഭയിലാണ് ചിലർ 100 വർഷം പോലും പഴക്കമില്ലാത്ത ദൈവശാസ്ത്രത്തിന്റെയോ പാരമ്പര്യത്തിന്റെയോ വേദപുസ്തകത്തിന്റെ പിന്തുണയില്ലാത്ത "ജനാഭിമുഖം" എന്ന കുർബാന അർപ്പണ രീതിയ്ക്കുവേണ്ടീ മുറവിളി കൂട്ടുന്നത് എന്നതിനെ "തമാശ" ആയി തോന്നുന്നു.

(ഞാൻ ഇപ്പറഞ്ഞതിനെ ഖണ്ഡിയ്ക്കുന്ന എന്തെങ്കിലും തെളിവുകൾ എവിടെയെങ്കിലുമുണ്ടെങ്കിൽ അറിയീയ്ക്കുവാൻ താത്പര്യപ്പെടുന്നു.)

Friday, July 1, 2016

"ജ്യോതിസ് കുവൈറ്റ്" -

"ജ്യോതിസ് കുവൈറ്റ്" എന്ന പേരിൽ ഉണ്ടാക്കിയ ലെറ്ററ് തയ്യാറാക്കിയത് ആരാണെങ്കിലും അവർക്ക് സീറോ മലബാർ സഭയെക്കുറിച്ചോ മാർ തോമാ നസ്രാണികളെക്കുറിച്ചോ ഒരു ചുക്കും അറിയില്ല എന്നു തീർച്ചയാണ്. എങ്കിലും വെള്ളം കലക്കാൻ അതു ധാരാളം മതി. ഇത്തരം കലക്കങ്ങൾ കൂടുതൽ ബോധ്യങ്ങളിലേയ്ക്ക് നയിയ്ക്കുന്നതായാണ് അനുഭവം. അതുകൊണ്ട് ഇതും നല്ലതിനായി പരിണമിയ്ക്കും എന്നു തന്നെ കരുതാം.

1. "ക്രിസ്തീയ വിശ്വാസം" - ക്രിസ്തു, ക്രിസ്ത്യാനി, ക്രിസ്തിയ വിശ്വാസം തുടങ്ങിയ പദങ്ങളെല്ലാല്ലാം പോർട്ടുഗീസുകാരുടെ വരവിനു ശേഷം മാത്രം നമ്മുടെ ഇടയിൽ വന്നതാണ്. ക്രിസ്തു എന്ന ഗ്രീക്കിൽ നിന്നുത്ഭവിച്ച പദത്തിന്റെ സുറീയാനി ഭാഷയിലുള്ള വാക്കാണ് മിശിഹാ. മിശിഹാ, നസ്രാണികൾ, മാർഗ്ഗവാസികൾ, മാർഗ്ഗം തുടങ്ങിയ വാക്കുകളൊക്കെയാണ് ഇവിടെ നിലവിലിരുന്നത്.

2. "നമ്മുടെ ക്രൈസ്തവ പാരമ്പര്യങ്ങൾ തോമാശ്ലീഹായുടെ വരവോടെ ഒന്നാം നൂറ്റാണ്ടിൽ വേരോടിയതാണ്" - ഇതും പൂർണ്ണമായും ശരിയല്ല. ബിസി 10 ആം നൂറ്റാണ്ടുമുതൽ മെസപ്പൊട്ടാമിയായിലും പേർഷ്യയിലും നിന്ന് ദക്ഷിണേന്ത്യയുടെ തീരങ്ങളീലേയ്ക്ക് യഹൂദകുടിയേറ്റം ഉണ്ടായിട്ടുണ്ട്. ഇന്നും മറ്റു സഭാ സമൂഹങ്ങളുടെ ഇടയിലില്ലാത്ത പഴയനിയമ യഹൂദ ആചാരങ്ങൾ നമ്മുടെ ഇടയിൽ ഉള്ളത് അതുകൊണ്ടാണ്. ഈ പഴയനിയമ പാരമ്പര്യത്തിൽ നിന്നാണ് തോമാ ശ്ലീഹായുടെ പ്രബോധനം വഴി ക്രൈസ്തവർ ഇവിടെ ഉണ്ടാവുന്നത്. കുടിയേറിയ യഹൂദരുടെ ഭാഷ അറമായ അഥവാ സുറിയാനി ആയതുകൊണ്ട് തോമാ ശ്ലീഹാ വന്നപ്പോൾ തോമാ ശ്ലീഹായുടെ മാതൃഭാഷ മനസിലാകുന്ന ഒരു സമൂഹം ഇവിടെ വിശ്വാസം ഏറ്റുവാങ്ങാൻ തയ്യാറായി നില്പുണ്ടായിരുന്നു.

3. "ഭാരത ക്രൈസ്തവ പാരമ്പര്യ-പൈതൃക -സംസ്കാരം" - ആദിമ സഭകൾ അതതു പ്രദേശത്തിന്റെ പാരമ്പര്യങ്ങളെ സ്വീകരിയ്ക്കുകയല്ല, ക്രൈസ്തവ പാരമ്പര്യങ്ങളെ ആ പ്രദേശങ്ങൾ സ്വീകരിയ്ക്കൂകയാണുണ്ടായത്. ഞങ്ങൾ പഠിപ്പിച്ച പാരമ്പര്യങ്ങൾ പാലിയ്ക്കണം എന്ന് പൗലോസ് ശ്ലീഹാ ലേഖനത്തിൽ പറയുന്നൂണ്ടല്ലോ. നിങ്ങളുടെ പാരമ്പര്യത്തിൽ നിങ്ങൾ ജീവിച്ചോ എന്നല്ല ഞങ്ങൾ പഠിപ്പിച്ച പാരമ്പര്യത്തിൽ ജീവിയ്ക്കാനാണ് ശ്ലീഹന്മാർ വിശ്വാസികൾക്ക് നിർദ്ദേശം നൽകിയതെന്നു വ്യക്തമാണ്. രണ്ടാമത് ലോകത്ത് ഒരിടത്തും ഒന്നാം നൂറ്റാണ്ടിൽ കൃത്യമായ ആരാധനാക്രമം ഉണ്ടായിരുന്നില്ല. മൂന്നും നാലും നൂറ്റാണ്ടോടെയാണ് ഇന്നു കാണുന്ന ആരാധനാക്രമങ്ങളുടെ (നമ്മുടെ മാത്രമല്ല) പക്വമായ രൂപം ഉണ്ടാവുന്നത്. അതു പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഇന്നു കാണുന്ന രൂപത്തിലെത്തുന്നത്. അതുകൊണ്ട് തോമാ ശ്ലീഹാ ഇവിടെ ഭാരതസംസ്കാരത്തിൽ ഒരു ആരാധനാക്രമം ഉണ്ടാക്കി എന്നു പറഞ്ഞാൽ അത് ശുദ്ധ അസംബന്ധമാണ്. ശ്ലീഹന്മാരാരും ആരാധനാക്രമം എഴുതിത്തയ്യാറാക്കി ഒരു സഭയ്ക്കും കൊടുത്തിട്ടില്ല.

4. "പഴയനിയമ കൽദായ പാരമ്പര്യങ്ങളിലേയ്ക്ക് സീറോമലബാർ സഭയുടെ പാരമ്പര്യങ്ങളെ തിരിച്ചുവിടാനുള്ള" - സഭയിലെ ആരാധനാക്രമങ്ങൾ അഞ്ച്-ആറ് ആരാധനാക്രമ കുടുബങ്ങളിലായാണ് വളർന്നത്. ഇവ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിട്ടുമുണ്ട്. 1. പൗരസ്ത്യസുറിയാനി (ഏഷ്യ) 2. ഗ്രീക്ക്-ബൈസന്റൈൻ (കിഴക്കൻ യൂറോപ്പ്) 3. അലക്സാണ്ട്രിയൻ (ഈജിത്, കോപ്റ്റിക്ക്) (ആഫ്രിക്ക).
പൗരസ്ത്യ സുറീയാനിയിൽ നിന്നും, ഗ്രീക്കിൽ നിന്നും 4. അന്ത്യോക്യൻ ക്രമവും
5. അർമ്മേനിയൻ ക്രമവും ഉണ്ടായി. ഗ്രീക്കിൽ നിന്ന് 6) ലത്തീൻ ക്രമവും ഉണ്ടായി. ഈ പാരമ്പര്യങ്ങൾക്കെല്ലാം പൊതുവായുള്ള രീതികളിൽ നിന്ന് വ്യത്യസ്ഥമായി ഒരു രീതി എവിടെങ്കിലും നിലവിലുണ്ടെങ്കിൽ അതിനെ ഒരു അപ്പസ്തോലിക സഭയുടെ രീതിയായി കണക്കാക്കാൻ ബുദ്ധിമുണ്ടുണ്ട്. ആ നിലയ്ക്ക് ഇതിൽ നിന്ന് വേറിട്ട ഒരു രീതി ഭാരതത്തിൽ ഉണ്ടായിരുന്നു എന്നവകാശപ്പെടുന്നവർ അത് എങ്ങനെ ആയിരുന്നെന്നും, അതിന്റെ പൈതൃകം എവിടെനിന്നാണെന്നും ഒക്കെ വെളിപ്പെടുത്തണം. അല്ലാതെ ആർക്കെങ്കിലും ഒരു സുപ്രഭാതത്തിൽ ഉണ്ടാവുന്ന തോന്നലുകൾ ആവരുത് ആരാധനാക്രമത്തിന്റെ അടിസ്ഥാനം.

ഇനി കുവൈറ്റിലെ പ്രശ്നം എന്നു "ജ്യോതിസ് കുവൈറ്റ്" ആരോപിയ്ക്കുന്ന വിഷയത്തിന് അടിസ്ഥാനമായ സംഭവം ജനാഭിമുഖമായി ചൊല്ലിയിരുന്ന സീറോ മലബാർ കുർബാന സിനഡിന്റെ 50-50 ഐക്യ-ഫോർമുലായിൽ ചൊല്ലി എന്നതാണല്ലോ. ജനാഭിമുഖമാവുമ്പോൾ കൽദായമല്ലാത്ത കുർബാന 50-50 ആകുമ്പോൾ കൽദായമാവുന്നെങ്കിൽ കുർബാനയെ കൽദായമാക്കുന്ന സംഗതി എങ്ങോട്ടു തിരിയുന്നു എന്നതു മാത്രമാവുമല്ലോ. ചുരുക്കത്തിൽ മദ്ബഹായ്ക്ക് അഭിമുഖമായി അർപ്പിയ്ക്കുന്നതു മാത്രമാണ് കൽദായം. മേൽ പറഞ്ഞാ ആരാധനാക്രമ കുടുംബങ്ങളിലെ എല്ലാ ക്രമങ്ങളും മദ്ബഹാഭിമുഖം ആയിത്തന്നെയാണ് അർപ്പിച്ചിരുന്നത്. അതായത് ജ്യോതിസ് ഒരു 100 വർഷം മുൻപ് ഉണ്ടായിരുന്നെങ്കിൽ ലോകത്ത് ഉണ്ടായിരുന്ന സകലമാന കുർബാനയും ലത്തീൻ കുർബാന ഉൾപ്പെടെ എല്ലാം കൽദായം എന്നു പറയേണ്ടി വന്നേനേ. 1920കളിൽ ജർമ്മനിയിൽ ലത്തീൻ സഭയിൽ ആരംഭിച്ചതാണ് ജനാഭിമുഖ കുർബാന. അത് ലത്തീൻ സഭയിൽ രണ്ടാം വത്തിയ്ക്കാൻ സൂനഹദോസോടെ കൂടുതൽ പ്രചാരം സിദ്ധിച്ചു. അത് ക്രമേണ്ട ലത്തീൽ വത്കരിയ്ക്കപ്പെട്ട സഭകളിലേയ്ക് അതായത് സീറോ മലബാർ, മാറോനീത്താ, കൽദായ സഭകളിലേയ്ക്ക് വ്യാപിച്ചു. അതായത് നിങ്ങൾ ഇപ്പറയുന്ന സീറോ മലബാർ സഭയുടെ "ജനാഭിമുഖ കുർബാനാപാരമ്പര്യത്തിന്" 50 വർഷത്തിൽ കൂടുതൽ ആയുസ്സില്ല. നിങ്ങൾ ഇപ്പറയുന്ന "ജനാഭിമുഖ കുർബാനാപാരമ്പര്യത്തിന്" ലത്തീൻ സഭയിൽ പോലും 100 വർഷത്തിൽ കൂടുതൽ ആയുസ്സില്ല. ഇതിനെ നിങ്ങൾ സീറോ മലബാർ സഭയുടെ ഒന്നാം നൂറ്റാണ്ടിലെ പാരമ്പര്യം എന്നു വിശേഷിപ്പിയ്ക്കണമെങ്കിൽ അത്ര തൊലിക്കട്ടി ഉണ്ടാവണം; അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ മസ്തിഷ്കം ആർക്കെങ്കിലും വാടകയ്ക്ക് കൊടുത്തിരിയ്ക്കണം.
ഒരു വാദത്തിനു വേണ്ടി (വാദത്തിനു വേണ്ടീ മാത്രം) ഇവിടെ വ്യത്യസ്തമായ ഒരു ക്രമം നിലവിലിരുന്നു എന്നു സമ്മതിച്ചാൽ തന്നെ അത് ഹിന്ദു രീതികളിൽ നിന്നെങ്കിലും ഉണ്ടായതായിരിയ്ക്കണം. ശ്രീകോവിലിനു (നമ്മുടെ മദ്ബഹായുടെ സ്ഥാനം) പുറം തിരിഞ്ഞ് പ്രാർത്ഥന നടത്തുന്ന സമ്പ്രദായം ഹിന്ദു മതത്തിലും ഇല്ല. ചിലപ്പോൾ കാർമ്മികൽ പ്രസാദം കൊടുക്കാനോ മറ്റോ ജനാഭിമുഖമായി നിന്നാലായി. നമ്മുടെ കുർബാനയിലും അങ്ങനെ തന്നെ ആണല്ലോ. സുവിശേഷ വായനയുടെ സമയത്തും, പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്ന സമയത്തും, കുർബാന കൊടുക്കുന്ന സമയത്തും ഒക്കെ വൈദീകൻ ജനങ്ങളുടെ നേരെ തിരിഞ്ഞാണ് അതു നിർവ്വഹിയ്ക്കുന്നത്.

5. "കേരളത്തിൽ പോലും ഐക്യരൂപത്തോടെ നടപ്പിലാക്കാൻ പറ്റാത്ത് 50-50" - ശരിയാണ്. ഐക്യമുണ്ടാക്കാൻ വേണ്ടീ മെത്രനമാരെടുത്ത ഒരു തീരുമാനം ഐക്യത്തോടെ നടപ്പാക്കാൻ അവർക്കായില്ല. അത് അവരുടെ കഴിവുകേടോ, നിവൃത്തികേടോ ആണ്. അത് 50-50 എവിടെങ്കിലും നടപ്പാക്കാതിരിയ്ക്കാനുള്ള ഒഴികഴിവ് ആക്കരുത്.

6. "ഭൂരിപക്ഷം സീറോമലബാർ വിശ്വാസികൾ അനുവർത്തിയ്ക്കുന്ന ക്രമം" - ഭൂരിപക്ഷം പറയുന്നത് ശരിയാവണമെന്നില്ലല്ലോ. ശരി എന്താണെന്നു മനസിലാക്കുകയും ആ ശരി നടപ്പിലാക്കുകയുമാണ് വേണ്ടത്. കേരളത്തിലെ ഭൂരിപക്ഷം മെത്രാന്മാരും തർജ്ജമ ചെയ്ത ലത്തീൻ ക്രമം മതി എന്ന തീരുമാനമെടുത്തപ്പോൾ റോമാണ് അതല്ല ശരി എന്നു പറഞ്ഞ് ന്യൂപക്ഷാഭിപ്രായത്തെ മുഖധാരയിലേയ്ക്ക് കൊണ്ടൂവന്നത്. കിഴക്കിനഭിമുഖമായ - അതായത് കാർമ്മികനും ജനങ്ങളും ഒരേ ദിശയിലേയ്ക്ക് നോക്കി പ്രാർത്ഥിക്കുന്ന രീതിയുടെ സാംഗത്യം  ദാ..ഇന്നലെ വത്തിയ്ക്കാനിലെ ദൈവാരാധനുടെ കാര്യാലയത്തിന്റെ പ്രിഫെക്ട് കർദ്ദിനാൾ റോബർട്ട് സാറാ വരെ പറഞ്ഞു വച്ചിട്ടുണ്ട്. ആദ്യ നൂറ്റാണ്ടുകൾ മുതലുള്ള ഈ പാരമ്പര്യത്തിന്റെ പ്രതീകാത്മത എത്രയോ സഭാപിതാക്കന്മാർ വിശദീകരിച്ചു തന്നിട്ടുണ്ട്.


അവസാനമായി ഇന്നത്തെ നമ്മുടെ ഒരു ആരാധനാക്രമ പ്രശ്നങ്ങൾക്കും കാരണം വിശ്വാസികളല്ല. പട്ടക്കാരും മേൽപ്പട്ടക്കാരും ഒക്കെത്തന്നെയാണ്. വിശ്വാസികൾക്ക് യഥാസമയം കൊടുക്കേണ്ട വേദോപദേശം ശരിയായരീതിയിൽ കൊടുക്കാത്തതിന്റെ തിക്തഫലമാണ് സഭ ഇന്ന് അനുഭവിയ്ക്കുന്നത്. തങ്ങളൂടെ രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങൾക്കു വേണ്ടീ വിശ്വാസികളെ ചൂഷണം ചെയ്യുക മാത്രമാണ് പലപ്പോഴും സംഭവിയ്ക്കുന്നത്. വിശ്വാസികൾക്ക് ആവശ്യമായ അജപാലനമോ, മതബോധനബോ പലപ്പോഴും ലഭിക്കുന്നു തന്നെയില്ല. ഇതിലെല്ലാം മുൻപോട്ടു പോകുവാൻ സാധിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യത്തിൽ നിന്നും വളരെ അകലെത്തന്നെയാണ്. പഠിയ്ക്കുകയും പഠിച്ചത് പ്രാവർത്തികമാക്കുവാൻ ശ്രമിയ്ക്കുകയും മാത്രമാണ്മ് പോംവഴി. അതിനുള്ള ഒരു നിമിത്തമാവട്ടെ ഇപ്പോഴത്തെ പ്രതിസന്ധികളും പ്രശ്നങ്ങളൂം ആശയക്കുഴപ്പങ്ങളൂം.