Monday, February 10, 2020

ലൗ ജിഹാദ്

ലൗജിഹാദ് എങ്ങനെ നിർവ്വചിയ്ക്കും എന്നതും നിയമപരമായി എങ്ങനെ ലൗജിഹാദിനെ പ്രതിരോധിയ്ക്കും എന്നതുമാണ് ലൗ ജിഹാദിനെ മനസിലാക്കിയിട്ടുള്ളവരും ലൗജിഹാദ് ഉണ്ട് എന്ന് ബോധ്യപ്പെട്ടിട്ടുള്ളവരും അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്നം.

ലൗ ജിഹാദ് വിഷയത്തിൽ സഭയുടെ നിലപാടിനെ തള്ളിപ്പറയുന്ന ക്രൈസ്തവർ, ക്രൈസ്തവ നാമധാരികൾ പറയുന്ന കാരണങ്ങളെ രണ്ടായി ചുരുക്കാം.
  1. ചിലരുടെ പ്രവർത്തനങ്ങളെ ഒരു മതത്തെ മുഴുവനായും പ്രതിക്കൂട്ടിൽ നിറുത്തുവാൻ ഉപയോഗിച്ചുകൂടാ.
  2. 12 വർഷത്തെ മതബോധനം കഴിഞ്ഞിട്ട് പ്രേമിച്ചോ പ്രേമിയ്ക്കാതെയോ മതം മാറുന്നുണ്ടെങ്കിൽ അതു സഭയുടെ വിശ്വാസപരിശീലനത്തിന്റെ കുറവാണ്.

ഈ രണ്ടു കാര്യങ്ങളോടും തത്വത്തിൽ യോജിയ്ക്കുമ്പോൾ തന്നെ നാം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്.
1. ലൗ ജിഹാദ് എന്നത് ആരെയെങ്കിലും കുറ്റപ്പെടുത്തുവാനുള്ള ഒന്നായി കാണേണ്ടതില്ല. അത് ഒരു ഓർമ്മപ്പെടൂത്തൽ മാത്രമാണ്. പട്ടിയുണ്ട് സൂക്ഷിയ്ക്കുക എന്ന ബോർഡ് എഴുതിവച്ചിരിയ്ക്കുന്നത് പട്ടിയെ സ്നേഹിയ്ക്കുകയും വളർത്തുകയും ചെയ്യുന്ന അതിന്റെ ഉടമസ്ഥനാണല്ലോ. ആ ബോർഡ് പട്ടിയെ പ്രതിക്കൂട്ടിൽ നിറുത്തുകയോ പട്ടികളെ മുഴുവനായി ആക്ഷേപിക്കുകയോ ചെയ്യുവാനല്ല, ഒന്നു കരുതി ഇരിയ്ക്കുക എന്ന ഉദ്ദ്യേശത്തിൽ മാത്രം പറയുന്നതാണ്. ഈ രീതി തന്നെ പല സൈൻ ബോർഡുകളിലും നമുക്ക് കാണാം. ആ സ്ട്രേലിയായിൽ പലയിടത്തും പാമ്പിനെക്കുറീച്ചുള്ള സൂചനകൾ കൊടൂക്കാരുണ്ട്. നമ്മൂടെ നാട്ടിൽ തന്നെ കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകാറുണ്ട്. റോഡിൽ പണി നടക്കുന്നു അതുകൊണ്ട് സൂക്ഷിയ്ക്കണം എന്നു പറയുന്നത് റോഡിൽ പണിയുന്നവരോടും റോഡ് പണിയോടും ഉള്ള എതിർപ്പൊന്നും അല്ലല്ലോ. ലതുകൊണ്ട് ലൗ ജിഹാദ് ഉണ്ട് സൂക്ഷിയ്ക്കുക എന്നത് അറിഞ്ഞില്ല പറഞ്ഞില്ല എന്നതുകൊണ്ട് പോയി ഒരു കുടുക്കിൽ ചെന്നു ചാടേണ്ട എന്നേ ഉദ്ദ്യേശിയ്ക്കുന്നുള്ളൂ എന്നു കരുതിയാൽ മതി. അല്ലാതെ ഇസ്ലാം മതത്തെ പ്രതിക്കൂട്ടിൽ നിറുത്താനോ, മതം മാറ്റുക എന്നു മനസില്പോലും കരുതാത്ത സുഹൃത്തുക്കളെ സംശയിക്കാനോ ഉള്ള  ഒന്നായി കാണേണ്ടതില്ല.

2. തീർച്ചയായും വിശ്വാസപരിശീലനത്ത് അപര്യാപതതകൾ ഉണ്ട്. തികച്ചും പരീക്ഷ മാത്രം മുന്നിൽ വച്ചുകൊണ്ട് നടത്തപ്പെടുന്ന വേദപാഠ ക്ലാസുകൾക്ക് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്.  സീറോ മലബാർ സഭയുടെ മതബോധന പാഠ്യ പദ്ധതിയെ ബഹുമാനത്തോടെ നിരീക്ഷിയ്ക്കുന്ന ആൾ എന്ന നിലയിലും നാലഞ്ചു വർഷത്തെ മതാധ്യാപന പരിചയത്തിന്റെ വെളിച്ചത്തിലും പറയട്ടെ ഈ ടെക്സ്റ്റ് ബുക്കുകളുടെ അദ്ധ്യയനം വിശ്വാസപരിശീലനത്തിലേയ്ക്ക് എത്തുന്നില്ല. എന്നു തന്നെയല്ല, ഈ മതബോധനത്തിൽ നിന്നു കിട്ടിയ ഒന്നുമല്ല അവർ പിന്നെ പള്ളിയിൽ കാണുന്നതും. അവർ കുർബാനയെക്കുറീച്ചു പഠിച്ച (9 ആം ക്ലാസ്) ഒന്നും അവർക്ക് പള്ളിയിൽ കാണാനാവുന്നില്ല. ബേമ്മയില്ല, വിരിയില്ല, ശോശപ്പയില്ല, ഗ്‌ഹാന്താ സൈക്കിളുകൾ ഇല്ല. ഈയിടെ 08/2/2020 ഇൽ എറണാകുളത്തെ  വെണ്ണല സെന്റ് മാത്യു പള്ളിയിലെ തിരുന്നാൾ കുർബാനയും  (https://www.youtube.com/watch?v=sOQ8y_sIvC4 ) സീറോ മലബാർ വിശ്വാസ പരിശീലനവുമായി എന്തു ബന്ധം. കാർമ്മികൻ വരുന്നു വായിൽ തോന്നിയ പ്രാർത്ഥനകൾ ചൊല്ലുന്നു. പോകുന്നു എന്നല്ലാതെ ഇതിനു സഭയുമായി എന്തു ബന്ധം. മാതാവിനെ സഭയുടെ പ്രതീകമായി (8 ആം ക്ലാസിൽ ) പുസ്തകത്തിൽ അല്ലാതെ പിന്നീട് അവർ കാണുന്നതേയില്ല. കാണുന്നതെല്ലാം കെട്ടഴിയ്ക്കുന്ന മാതാവ്, ഐ.എം.എസ് മാതാവ് കൃപാസനം മാതാവ്, ഗർഭിണി മാതാവ് ഒക്കെയാണ്. കുട്ടികൾ പഠിയ്ക്കുന്ന യാമപ്രാർത്ഥന എന്താണെന്ന് ജീവിതകാലത്ത് അവർ തിരിച്ചറിയുന്നേ ഇല്ല. പഠിയ്ക്കാത്തതേ പിന്നെ കാണുന്നുള്ളൂ - അമ്പെഴുന്നള്ളിക്കൽ, തുലാഭാരം, ലദീഞ്ഞ്, നൊവേന....()