Thursday, December 26, 2013

മനോവയുടെ പ്രഭാതനക്ഷത്രം

പിന്നിയും മനോവയുടെ വാചകക്കസർത്തുകളീലേയ്ക്ക്:-

കിഴക്കിന്‍റെസാക്ഷികള്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം രസകരമാണ്. 'സൂര്യന്‍ കിഴക്കുദിക്കുന്നു; അതിനാല്‍, നീതിസൂര്യനായ ക്രിസ്തുവിനെ സ്മരിക്കാന്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കണമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു' പരക്കെയെന്ന പ്രയോഗം തങ്ങളുടെ ഇടയില്‍ എന്നു തിരുത്തിപ്പറയുന്നതാകും കൂടുതല്‍ ഉചിതം. ഇനി പറയാം, നീതിസൂര്യനായ ക്രിസ്തുവിന്‍റെ പ്രതിനിധിയാണ് സൂര്യനെന്ന വാദം പൈശാചികമാണ്! കാരണം, പിശാചിനെക്കുറിച്ച് ബൈബിള്‍ പറയുന്നതു നോക്കുക: "ഉഷസ്സിന്‍റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!"(ഏശയ്യാ:14;12)

ആരാണ് പ്രാഭാതനക്ഷത്രം എന്നു മനസ്സിലാക്കാന്‍ മലയാളം മാത്രം പഠിച്ചാല്‍ മതി! സൂര്യന്‍ ഒരു നക്ഷത്രമാണെന്നും പ്രഭാതനക്ഷത്രം സൂര്യനാണെന്നും പ്രൈമറി സ്കൂളില്‍ പഠിപ്പിച്ചപ്പോള്‍ 'കപ്പലണ്ടി' പെറുക്കി നടന്നവരാണ് കത്തോലിക്കാസഭയെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.


പ്രീയപ്പെട്ട മനോവേ,

ദൈവമാതാവിന്റെ കൊന്ത എന്ന ലത്തിൻ ഭക്താഭ്യാസം മനസിരുത്തി ഒരുപ്രാവശ്യമെങ്കിലും ചൊല്ലിയിരുന്നെങ്കിൽ പ്രഭാതനക്ഷത്രം എന്ന പ്രയോഗം പൈശാചികമാണെന്ന് പറയുകയില്ലായിരുന്നു. അതിൽ ഞങ്ങളുടെ കർത്താവിന്റെ അമ്മയെ ഉഷകാല നക്ഷത്രം എന്നു വിശേഷിപ്പിയ്ക്കുന്നുണ്ട്. അതും പൈശാചികമാണോ? അതോ പൗരത്യർ കാണിയ്ക്കുന്നതിനുമാത്രമാണോ പൈശാചികപരിവേഷം?!


താങ്കൾ ഇപ്പോൽ വാദിയ്ക്കുന്നത് കത്തോലിയ്ക്കാ സഭയിൽ കേവലം 50 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ജനാഭിമുഖം എന്ന ഏർപ്പാടിനുവേണ്ടീയാണ്. കത്തോലിയ്ക്കാ സഭയുടെ അതിനു മുൻപുണ്ടായിരുന്ന 1950 താങ്കളുടെ റോമൻ കത്തോലിയ്കാ സഭയടക്കമുള്ള എല്ലാ ശ്ലൈഹീക സഭകളിലും  പൗരസ്ത്യ പാശ്ചാത്യ, കത്തോലിയ്ക്കാ ഓർത്തോഡോക്സ് വ്യത്യാസങ്ങളോന്നും കൂടാതെ കിഴക്കിനഭിമുഖമായ ദൈവാരാധനായാണ്ണ്നടത്തിയിരുന്നത്. അത് So called കൽദായവാദികളുടെ കണ്ടുപിടുത്തമല്ല, കത്തോലിയ്ക്കാ പാരമ്പര്യമാണ്, ക്രൈസ്തവ പാരമ്പര്യമാണ്.

കർത്താവിനെ നീതിസൂര്യനായി വിശേഷിപ്പിച്ചതും കൽദായവാദികളല്ല. മലാക്കി നിവ്യായുടെ പുസ്തകത്തിൽ ഇപ്രയാരം പറയുന്നു എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കു വേണ്ടീ നീതി സൂര്യൻ ഉദിയ്കും മലാക്കി 4:2
സൂര്യന്‍ കിഴക്കുദിക്കുന്നുഅതിനാല്‍, നീതിസൂര്യനായ ക്രിസ്തുവിനെ സ്മരിക്കാന്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കണമെന്ന്" എന്നതും കൽദായക്കാരുടെ കണ്ടുപിടുത്തമല്ല. സുറിയാനീ സഭാപിതാവായ വിശുദ്ധ ജോൺ ഡമാക്സസിന്റെ പ്രബോധനമാണ്. കിഴക്കും പറിഞ്ഞാറും വണങ്ങുന്ന ജോൺ ഡമാസ്കസിന്റെ തിരുന്നാൾ റോമൻ കത്തോലിയ്ക്കാ സഭ ആഘോഷിയ്ക്കുന്നത് ഡിസംബർ 4 ആണ്.
ജോൺ ഡമാസ്കസ് മാത്രമല്ല ഒട്ടനവധി സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിൽ നിന്നും കിഴക്കിനഭിമുഖമായുള്ള ദൈവാരാധാന  എഴുതപ്പെടാത്ത ശ്ലൈഹീക പാരമ്പര്യമാണെന്നു മനസിലാക്കാം.

No comments:

Post a Comment