Monday, April 13, 2015

എറണാകുളത്തിന്റെ പാരമ്പര്യം?!

ഒരു 60 വർഷം മുൻപുവരെ എറണാകുളത്ത് വിരി, മദ്ബഹാഭിമുഖ കുർബാന, ബേമ്മയില്ലെങ്കിൽ പോലും സാങ്കല്പിക ബേമ്മ തുടങ്ങിയ ആചാരങ്ങൾ നിലനിന്നിരുന്നു. ഇന്ന് എറണാകുളത്തെ ചില വൈദീകർ തങ്ങളുടെ പാരമ്പര്യമെന്നവകാശപ്പെടുന്ന ജനാഭിമുഖ കുർബാന, വിരി വിരോധം തുടങ്ങിയ പരിപാടികൾക്ക് 50 വർഷത്തിൽ കൂടുതൽ ആയുസ്സില്ല. കുർബാനയുടെ ആരംഭത്തിൽ തന്നെ വിരിതുറക്കുന്നു, കുർബാന കഴിയുമ്പോൾ വിരി ഇടുന്നു. ലാകുമാറവരെ കാർമ്മികൽ മദ്ബഹയ്ക്കു താഴെയുള്ള സ്ഥലത്ത് (സാങ്കല്പിക ബേമ്മ) മദ്ബഹാഭിമുഖമായി കുർബാന അർപ്പിയ്ക്കുന്നു. ലാകുമാറയുടെ സമയത്ത് കാർമ്മികൻ സാങ്കല്പിക ബേമ്മയിൽ നിന്ന് മദ്ബഹായിലേയ്ക്ക് പ്രവേശിച്ച് മദ്ബഹാഭിമുഖമായി തന്നെ കുർബാന തുടരുന്നു. ഇപ്പോഴും എറണാകുളത്തെ പഴയ പള്ളീകളിൽ വിരിയ്ക്കായി തയ്യാറാക്കിയിരിയ്ക്കുന്ന കൊളുത്തുകൾ ഉണ്ട്. സംരക്ഷിയ്ക്കേണ്ടത് സഭയുടെ പൈതൃകമോ, ചില വ്യക്തികളുടെ ഭാവനയേയോ എന്നതാണ് ഇവിടുത്തെ ചോദ്യം?

2 comments:

  1. enthina ningal iniyum issue undakkunnathu?

    ReplyDelete
  2. And in 20 years we will be more like any other protestant churches without keeping up our traditions and rites..

    Remember we belong to "orientalium ecclesiarum" of the Second Vatican Council & we are supposed to keep up our rite

    ReplyDelete