Friday, November 25, 2016

സെഹിയോനിലെ പാട്ട്



അലരിമരത്തിന്റെ ചില്ലയിൽ ഞാനെന്റെ കിന്നരം തൂക്കിയിട്ടു
ബാബേൽ നദിയുടെ തീരത്തിരുന്നു ഞാൻ ഹൃദയമുരുകി കരഞ്ഞു.
ഓർശ്ലേമേ നിന്നെ മറന്നു ഞാൻ പോയാൽ
വലം കരമെന്നെയും മറന്നു പോട്ടേ
ഓർശ്ലേമേ നിന്നെ ഞാൻ ഓർക്കാതിരുന്നാൽ
നാവൊട്ടി ഞാൻ ഊമയായിടട്ടെ

നുരയുന്ന ചഷകങ്ങൾ നിറയമ്പോൾ അവരെന്നെ പാട്ടുപാടാൻ വിളിച്ചു
സെഹിയോനിനെ ഒരു പാട്ടൊന്നു പാടുവിൻ; അവരെന്നോടു പറഞ്ഞു.
അവിടുത്തെ പരിശുദ്ധ മലയിലെ പാട്ടുകൾ
ഇവിടെ ഞാൻ എങ്ങനെ ആലപിയ്ക്കും
മദിരോത്സവത്തിന്റെ ഈ കൂത്തരങ്ങിൽ
എങ്ങനെ നിൻ ഗീതം ആലപിയ്ക്കും.

ദുരിതത്തിൻ കാലങ്ങൾക്കറുതിയാകും; പിന്നെ ഞാൻ ഓർശ്ലേമിൽ ചെന്നു ചേരും.
കർത്താവിൻ പാവന മന്ദിരത്തിൽ സങ്കീർത്തനങ്ങൾ ഞാൻ ആലപിയ്ക്കും
(inspired from psalm 136)

No comments:

Post a Comment