Friday, February 10, 2017

വാങ്ങി ഭക്ഷിയ്ക്കുവിൻ

എല്പിച്ചു തന്നെ കൊടുക്കേണ്ട രാത്രിയിൽ
രക്ഷകൻ ശിഷ്യരോടായ്
കൈകളിൽ അപ്പമെടുത്തു മുറിച്ചുകൊ-
ണ്ടിപ്രകാരം പറഞ്ഞു.
നിങ്ങൾക്കുവേണ്ടി നുറുങ്ങുവാനായുള്ള
എന്റെ ശരീരമിതാ
കൈനീട്ടുക, കൈക്കൊള്ളുക
വാങ്ങി‌ ഭുജുച്ചിടുക

നിന്നിൽ അലിയുവാൻ അല്ലായിരുന്നെങ്കിൽ ഞാനെന്തിനപ്പമായി!
കണ്ണിന്നു കാണുവാനായിരുന്നെങ്കിൽ ഞാൻ
കനകമായ് മാറിയേനേ
കൈനീട്ടുക, കൈക്കൊള്ളുക
വാങ്ങി‌ ഭുജിച്ചിടുക.


സ്രാപ്പേന്മാർ കയ്യാലെടുക്കാൻ ഭയക്കുന്ന
ജീവന്റെ അപ്പമിതാ
പുത്രനെ നൽകുവാനത്രയും സ്നേഹിച്ച
താതന്റെ മന്നയിതാ
കൈനീട്ടുക, കൈക്കൊള്ളുക
വാങ്ങി‌ ഭുജിച്ചിടുക.

കൈക്കൊള്ളാം അഗ്നിയെ, സ്നേഹത്തീക്കട്ടയെ.
കുർബാനയ്ക്ക് കൊടുക്കാം
ജീവന്റെ ഔഷധം സേവിച്ചു സേവിച്ച്
വരുവിൻ അമർത്യരാകാം.
അവനെന്നിലാകുവാൻ ഞാനെന്നുമവനിലും
അവസാനം ഉയിരുനേടാൻ.

No comments:

Post a Comment