Sunday, February 4, 2018

പള്ളിപ്പെരുന്നാൾ

പള്ളിപ്പെരുന്നാളിൻ തിക്കിത്തിരക്കത്തിൽ
കൈക്കാരനാമൊരാൾ ഗബ്രിയേൽ ദൂതനോ-
ടങ്ങോട്ടൂ മാറുവിനെന്നു പറഞ്ഞതു
കണ്ടൊരു പാതിരി മൂശനിവ്യന്മാരെ
മൂലയ്ക്കൊതുക്കി നിറുത്തിയതിൻ പിന്നെ
ചൂലുമായ് വന്നൊരാൾ മുണ്ടും തെറുത്തിട്ടു
ബേസ്കുദിശായിലെ മാറാല തൂക്കവേ
പൂക്കളുമായ് വന്ന കന്യാത്രിയമ്മയോ
ഒക്കെയും വച്ചിട്ടൊരൾത്താര ബാലനെ
ത്രോണോസിൻ മേലേറ്റി പൂക്കൾ നിരത്തുവി-
നെന്നു മൊഴിഞ്ഞിട്ടു വന്ന വഴിയ്ക്കു പോയ്

No comments:

Post a Comment