Friday, April 3, 2020

സുവിശേഷത്തിലെ ക്ഷമ


July 19, 2019 നു ഫേയിസ്ബുക്കിൽ എഴുതിയത് 


ആരോടാണു ക്ഷമിയ്ക്കേണ്ടത്? പശ്ചാത്തപിയ്ക്കാത്തവരോടു ക്ഷമിയ്ക്കണമോ? തെറ്റു തിരുത്താത്തവരോടു ക്ഷമിയ്ക്കണമോ എന്നൊക്കെയുള്ള ചില ചോദ്യങ്ങൾ കാണാൻ ഇടയായി.
ആത്യന്തികമായി മനുഷ്യനെ ദൈവമാക്കുക എന്നതാണ് സഭയുടെ ദൗത്യം. കേവലം ഒരു സാമൂഹിക വ്യവസ്ഥയ്ക്ക് അപ്പുറത്ത് ദൈവീകരണത്തിനാണ് വേദപുസ്തകം സംസാരിയ്ക്കുന്നത്. പിതാവിന്റെ പൂർണ്ണതയിലേയ്യ്ക്കുള്ള വളർച്ചയാണ് മാർഗ്ഗം. ത്രീത്വൈക കൂട്ടായ്മയുടെ സ്വർഗ്ഗീയ ഓറേശ്ലേം ആണ് മാർഗ്ഗത്തിന്റെ ലക്ഷ്യം.
ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളുടെ ദൈവീകരണപ്രക്രീയയിൽ നിങ്ങളൂടെ സഹോദരൻ തെറ്റുതിരുത്തിയോ പശ്ചാത്തപിച്ചോ എന്നതൊന്നും വിഷയമല്ല. അത് അവന്റെ ദൈവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സഭയുടെ സാമൂഹികമാനത്തിൽ സഹോദരനും പെടും, മാനവരാശി മുഴുവൻ ദൈവമക്കളുടെ സ്വാതന്ത്യത്തിലേയ്ക്കു വരുവാനാണ് സഭ സ്ഥാപിയ്ക്കപ്പെട്ടതു തന്നെ. അതുകൊണ്ട് സഹോദരന്റെ ദൈവീകരണം എന്റെ ബാധിയ്ക്കുന്ന സംഗതിയല്ല എന്ന് ഇവിടെ ഉദ്ദ്യേശിച്ചിട്ടില്ല. പക്ഷേ ഞാൻ എന്ന വ്യക്തിയുടെ ദൈവീകരണത്തിൽ അപരന്റെ പശ്ചാത്താപം, തെറ്റുതിരുത്തൽ, പ്രായശ്ചിത്തെം ചെയ്യൽ, ഏത്തമിടീൽ, ശൂലത്തേക്കേറൽ, തൂക്കില്ലൊല്ലൻ, രാജിവയ്ക്കൽ, സ്ഥാനമൊഴിയൽ ഇതിന്നും ബാധകമല്ല. ഞാൻ എന്ന വ്യക്തിയ്ക്ക് എപ്രകാരം ദൈവവുമായി അടൂക്കാം എന്നതാണു എന്റെ ദൈവീകരണ പ്രക്രിയയിലെ ചോദ്യം.
സുവിശേഷത്തിലേയ്ക്കു വന്നാൽ കർത്താവിന്റെ ക്ഷമ നിരുപാധികമായിരുന്നു എന്നു കാണാം. കുരിശിൽ കിടന്നു "ഇവിരോടു ക്ഷമിയ്ക്കണമേ" എന്നു പ്രാർത്ഥിയ്ക്കുമ്പോൾ ഇവരുടെ പശ്ചാത്താപം, ഇവരുടെ തെറ്റുതിരുത്താൽ ഒന്നും ക്ഷമയുടെ വിഷയമേ ആവുന്നില്ല. പാപിനിയായ സ്ത്രീയോട് അവളുടെ പൂർവ്വകാല പാപങ്ങളെക്കുറിച്ച് കർത്താവ് വിസ്തരിയ്ക്കുന്നില്ല.തളർവാത രോഗിയുടെ കാര്യത്തിൽ അവന്റെ പൂർവകാല പാപങ്ങളെ സംബന്ധിച്ച് കർത്താവ് വിചാരണ ചെയ്യുന്നില്ല. സക്കേവൂസിനോട് കർത്താവ് "വഞ്ചിച്ചത് തിരിച്ചുകൊടൂക്കുവാൻ" കർത്താവ് ആവശ്യപ്പെടുന്നില്ല.
ഉപാധികളോടെയുള്ള ക്ഷമ ആരാണ് കാണിയ്ക്കാത്തത്, കള്ളക്കടത്തുകാരും, രാഷ്ട്രീയക്കാരുമെല്ലാം അപ്രകാരം ചെയ്യുന്നുണ്ടല്ലോ. അതു തികച്ചും മാനുഷികമാണ്. ഉപാധികൾ ഇല്ലാതെയുള്ള ക്ഷമ ദൈവീകമാണ്.
ക്ഷമിയ്ക്കൽ തെറ്റുമായുള്ള കോമ്പ്രമൈസ് അല്ല. തെറ്റു ചെയ്തവനോടുള്ള ദൈവീകമായ സ്നേഹമാണ്, ആർദ്ദ്രതയാണ്. തെറ്റു ചെയ്തന്നവരോട് എങ്ങനെ പെരുമാറണം എന്നു കർത്താവ് പറയുന്നുണ്ട്. 1. ആദ്യം അവൻ ഒറ്റയ്ക്ക് ആയിരിയ്ക്കുമ്പോൾ പോയി അവന്റെ തെറ്റു ബോധപ്പെടുത്താൽ ശ്രമിയ്കുക 2. ഒന്നാമത്തെ ശ്രമത്തിൽ പരാജയപ്പെട്ടാൽ രണ്ടൂമൂന്നു പേരെ കൂട്ടിക്കൊണ്ടൂ പോയി തെറ്റു മനസിലാക്കുവാൻ ശ്രമിയ്ക്കുക 3. അതിലും പരാജയപ്പെട്ടാൻ സഭയിൽ തെറ്റു ബോധപ്പെടൂത്തുവൻ ശ്രമിയ്ക്കുക. 4. അതിലും പരാജയപ്പെട്ടാൻ അവനെ പരദേശിയെപ്പോലെ കരുതുക.
പരദേശിയോടുള്ള കരുതലും പ്രധാനപ്പെട്ടതാണ്. പരദേശിയ്ക്ക് എന്തെങ്കിലും ആവശ്യമാണെങ്കിൽ കൊടൂക്കേണ്ടി വരും. ദാഹിയ്ക്കുമ്പോൾ വെള്ളവും വിശക്കുമ്പോൾ ഭക്ഷണവും താമസിയ്ക്കുവാൻ സ്ഥലവും ഉടൂക്കാൻ വസ്ത്രവും. "ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു". (അതുകൊണ്ട് ചില്ലറ കെണിയിലൊന്നുമല്ല കർത്താവ് കൊണ്ടു പെടുത്തുന്നത് )
ഈ കരുതലിന്റെ കാര്യത്തിൽ ഇന്നു നാം വളരെ പിറകോട്ടു പോയീ എന്നു ഞാൻ കരുതുന്നു. ഒരാളുടെ തെറ്റിനെ അയാളെ നാറ്റിച്ച്, അവഹേളിച്ച് അയാൾക്ക് ഒരു തിരിച്ചു വരവ് അസാധ്യമാക്കത്തക്ക വിധം അപമാനിച്ച് ആഘോഷിയ്ക്കുകയാണ് പൊതുസമൂഹം. ഒരു പാപിയ്ക്ക് തിരിച്ചു വരവ് ഞാൻ അസാധ്യമാക്കുന്നുണ്ടെങ്കിൽ ഞാൻ പിശാചിന്റെ പിണിയാളാവുകയാണ്. കാരണം തിന്മ ചെയ്തവൻ തിന്മയിൽ തുടരേണ്ടത് അവന്റെ മാത്രം ആവശ്യമാണ്.
ക്ഷമയെക്കുറീച്ച് ആരോപറഞ്ഞത് ഓർക്കുന്നു. ക്ഷമിയ്ക്കുക എന്നാൽ എന്നാൽ അപരൻ എന്നോട് അങ്ങനെ ചെയ്തിരുന്നു എന്നത് ഓർമ്മയിൽ നിന്നു പോലും നീക്കിക്കളയൽ ആണത്രെ. നടക്കുന്ന കാര്യമാണോ??!!

1 comment:

  1. Lucky 8 Casino, Mahnomen, NJ - Mapyro
    Find directions, opening hours 포항 출장마사지 and a parking 대구광역 출장안마 map of Lucky 8 Casino, 김제 출장마사지 Mahnomen, 영천 출장샵 NJ 이천 출장마사지 08401 to 88700 in Mahnomen.

    ReplyDelete