Tuesday, September 16, 2014

വിടവാങ്ങൽ പ്രാർത്ഥന

ܦܘܼܫ ܒܲܫܠܵܡܵܐ ܡܲܕܒ݁ܚܵܐ ܡܚܲܣܝܵܢܵܐ܂ ܦܘܼܫ ܒܲܫܠܵܡܵܐ ܩܲܒ݂ܪܹܗ ܕܡܵܪܲܢ܂ ܩܘܼܪܒܵܢܵܐ ܕܢܸܣܒ݂ܲܬ݂ ܡܸܢܵܐ ܢܸܗܘܹܐ ܠܝܼ ܠܚܘܼܣܵܝܵܐ ܕܚܵܘܵܒܹܐ ܘܲܠܫܘܼܒ݂ܩܵܢܵܐ ܕܲܚܛܵܗܹܐ܂ ܠܵܐ ܝܵܕܲܥ ܐ݇ܢܵܐ ܐܸܢ ܐܵܬܹܐ ܐ݇ܢܵܐ ܘܡܲܣܸܩ ܐ݇ܢܵܐ ܥܠܲܝܢ ܩܘܼܪܒܵܢܵܐ ܐ݇ܚܪܹܢܵܐ ܐܵܘ ܠܵܐ܂

സീറോ മലബാർ സഭയുടെ കുർബാനയിൽ കാർമ്മികൻ ഹൂത്താമാ ചൊല്ലിക്കഴിഞ്ഞ ശേഷം തിരിച്ച് മദ്ബഹായിലെത്തിയ ശേഷം മദ്ബഹാ ചുംബിയ്ക്കുന്നു. അപ്പോൾ ചൊല്ലുന്ന പ്രാർത്ഥനയാണ് മേലേ കൊടുത്തിരിയ്ക്കുന്നത്. അതിനെ മലയാളത്തിൽ ഇപ്പോൾ  ഉപയോഗിയ്ക്കുന്നത് ഇപ്രകാരമാണ്. വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി നിന്നിൽ നിന്നു സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലി അർപ്പിയ്ക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ

ഇത് ജനങ്ങളുടെ പ്രാർത്ഥനയായി മാറ്റപ്പെട്ടിട്ട് അധികം കാലമായിട്ടില്ല. എന്റെ കുട്ടിക്കാലത്ത് ഇത് ചൊല്ലിക്കേട്ടിരുന്നില്ല. ചൊല്ലേണ്ടതും കൂടി വെട്ടിച്ചുരുക്കുന്ന കാലത്ത് പൂർണ്ണമായും വൈദീകനു മാത്രം ചൊല്ലാവുന്ന  ഒരു പ്രാർത്ഥന ജനങ്ങളെക്കൊണ്ടു കൂടി ചൊല്ലിയ്ക്കാനായി എന്നത് കൗതുകകരമാണ്. ഇത് ജനങ്ങൾ ചൊല്ലേണ്ടുന്ന ഒരു പ്രാർത്ഥനയല്ല.

സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാവണം ഇപ്പോൾ ബേമ്മായിൽ നിന്നുകൊണ്ട് ദൈവജനത്തെ അഭിമുഖീകരിച്ച് ചില വൈദീകർ ഈ പ്രാർത്ഥന ചൊല്ലിക്കാണുന്നുണ്ട്. ഇതും പ്രാർത്ഥനയുടെ അർത്ഥത്തിന് ഒട്ടും യോജിച്ചതല്ല.

വിശുദ്ധീകരണത്തിന്റെ ബലിപീഠവും കർത്താവിന്റെ കബറിടവും പരിശുദ്ധ മദ്ബഹായാണ്. ബേമ്മയല്ല. മേല്പറഞ്ഞതുപോലെ മദ്ബഹ ചുംബിച്ചുകൊണ്ടുള്ള ഒരു പ്രാർത്ഥനയാണ്.  മദ്ബഹായിലേയ്ക്ക് കുനിഞ്ഞ് മദ്ബഹായോട് വൈദീകൻ മന്ത്രിയ്ക്കുന്ന പ്രാർത്ഥന. വൈദീകൻ വിടപറയുന്നത്  മദ്ബഹായോടാണ്. ബേമ്മയോടോ ഹൈക്കലയോടോ അല്ല. വൈദീകൻ മാത്രമാണ് മദ്ബഹായിൽ നിന്നും കുർബാന കൈക്കൊള്ളുന്നത്. മറ്റുള്ളവരെല്ലാം മദ്ബഹായുടെ കവാടത്തിങ്കൽ പുരോഹിതനിൽ നിന്നാണ് കുർബാന സ്വീകരിയ്ക്കുന്നത്.

ഇതേ വിഷയത്തെക്കുറിച്ച് ചവറപ്പുഴ ജയിംസച്ചന്റെ ലേഖനം ഇവിടെ വായിയ്ക്കാം.http://marggam.blogspot.in/2012/04/blog-post.html


No comments:

Post a Comment