Friday, October 20, 2017

സ്ഥാപനവിവരണം - ആര്? ആരോട്?

അദ്ദായിമാറി ഒഴിച്ചുള്ള  നിലവിലുള്ള കുർബാനകളിൽ  എല്ലാം തന്നെയുള്ള പ്രധാനപ്പെട്ട സംഗതിയാണ് സ്ഥാപനവിവരണം അഥവാ Institution narrative. ഇതിനെ കാർമ്മികൻ ജനങ്ങളോടു സംവദിയ്ക്കുന്നു എന്നമട്ടിലുള്ള ചിലരുടെ ചിത്രീകരണം ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ ചില്ലറയല്ല. സിനഡിനെ അനുസരിച്ച് കുർബാന ചൊല്ലുന്ന ഒരു പള്ളിയിൽ വന്ന "സിനഡിനെ അനുസരിയ്ക്കാത്ത" രൂപതയിൽ നിന്നുള്ള വൈദീകൻ സ്ഥാപനവിവരണത്തിന്റെ സമയത്ത് ജനങ്ങളുടെ നേരേ തിരിഞ്ഞ് അർപ്പിച്ചതായ ഒരു സംഭവം കേൾക്കുവാനിടയായി.

മൂന്നാം ഗ്‌ഹാന്തയിലാണ് സ്ഥാപനവിവരണം കടന്നുവരുന്നത്. സ്ഥാപനവിവരണത്തിന്റെ മുമ്പുള്ള ഗ്‌ഹന്തയുടെ ഭാഗം ഇങ്ങനെയാണ്. കോപ്പി ചെയ്യുവാനുള്ള സൗകര്യത്തിന് english ൽ കൊടുക്കുന്നു. "And with these heavenly hosts, we give You thanks, O Lord, / and we bless God the Word, the hidden Offspring from Your bosom. Being in Your likeness and splendour and the image of Your Being, He did not consider equality with God something to be retained, but emptied Himself and took the likeness of a servant.He became man, perfect, with a rational, intelligent and immortal soul, and with a mortal human body. He was born of a woman, born under the law, that He might redeem those who were under the law. And He has left for us the memorial of our salvation, this Mystery which we offer before You."

"നിന്നിൽ മറഞ്ഞിരിയ്ക്കുന്ന ആത്മജാതനും നിന്നോടു സദൃശ്യനും നിന്നിൽ നിന്നുള്ള പ്രകാശവും നിന്റെ സത്തയുടെ പ്രതിശ്ചായയും ആയ വചനമാകുന്ന ദൈവത്തെ ഞങ്ങൾ വാഴ്ത്തുന്നു."

കാർമ്മികന്റെ പ്രാർത്ഥന മനുഷ്യാവതാരത്തെ അനുസ്മരിച്ച്, മിശിഹായെ അനുസ്മരിച്ച്, പുത്രനായ ദൈവത്തെ അനുസ്മരിച്ച്, വചനമാകുന്ന ദൈവത്തെ അനുസ്മരിച്ച് പിതാവായ ദൈവത്തോടാണ്. കാർമ്മികൻ ദൈവജനത്തിന്റെ മധ്യവർത്തിയായി നിന്നുകൊണ്ട് മനുഷ്യാവതാരത്തെ അനുസ്മരിച്ച് പിതാവിനോട് പ്രാർത്ഥിയ്ക്കുന്നു.

സ്ഥാപനവിവരണത്തിന്റെ തൊട്ടു മുൻപ് ഇപ്രകാരം പറയുന്നു. "അവൻ (പുത്രൻ/വചനം) നിയമത്തിനധീനരായവരെ ഉദ്ധരിയ്ക്കുവാൻ നിയമത്തിനു വിധേയനാവുകയും ഞങ്ങളുടെ രക്ഷയുടെ സ്മാരകം ഏർപ്പെടുത്തുകയും ചെയ്തു. രക്ഷാകരമായ രഹസ്യങ്ങൾ തിരുസന്നിധിയിൽ ഞങ്ങൾ അർപ്പിയ്ക്കുന്നു".

അതായത് സ്ഥാപനവിവരണം അർപ്പിയ്ക്കുന്നത് പിതാവിന്റെ മുൻപിലാണ്, ദൈവസന്നിധിയിലാണ്, ജനങ്ങളുടെ മുൻപിലല്ല.

ഞങ്ങൾ അർപ്പിയ്ക്കുന്നു എന്നതിൽ നിന്നും കാർമ്മികൻ മാത്രമല്ല ജനങ്ങളും അർപ്പിയ്ക്കുന്നു എന്നു മനസിലാക്കാം. ഞങ്ങൾ എന്നു കാർമ്മികൻ പറയുന്നതുകൊണ്ട് ജനങ്ങളെ പ്രതിനിധീകരിച്ചു പറയുന്നു എന്നു വ്യക്തം.

ഇനി സ്ഥാപനവിവരണത്തിലേയ്ക്ക് വരാം.
"O my Lord, we commemorate the passion of Your Son as He taught us. On the night He was to be handed over, Jesus took bread He takes the paten containing the Bukra with both hands in His pure and holy hands, lifted up His eyes to heaven He raises his eyes upwards towards You, His glorious Father, and blessed broke and gave it to His disciples, saying: This is My Body which is broken for you for the forgiveness of sins. Take and eat of it, all of you."

"നിന്റെ പ്രീയപുത്രൻ ഞങ്ങളെ പഠീപ്പിച്ചതുപോലെ" ..... വീണ്ടൂം പിതാവുമായാണ് കാർമ്മികൻ സംസാരിയ്ക്കുന്നത്, ജനങ്ങളോടല്ല.

ഈശോ നിർമ്മലമായ തൃക്കരങ്ങളീൽ അപ്പമെടുത്ത് സ്വർഗ്ഗത്തിലേയ്ക്ക് ആരാധ്യനായ പിതാവേ നിന്റെ പക്കലേയ്ക്ക് കണ്ണുകൾ ഉയർത്തി വാഴ്ത്തി വിഭജിച്ച് ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾ ചെയ്തു."ഇത് പാപമോചനത്തിനായി വിഭജിയ്ക്കപ്പെടുന്ന എന്റെ ശരീരമാവുന്നു. നിങ്ങൾ എല്ലാവരും ഇതിൽ നിന്നു വാങ്ങി ഭക്ഷിയ്ക്കുവിൻ"

ഇവിടെ ശിഷ്യന്മാരോടു പറഞ്ഞ ഒരു വാചകത്തെ ഉദ്ധരിയ്ക്കുകയാണ്. പറയുന്നത് ഈശോയും കേൾക്കുന്നത് ശിഷ്യന്മാരുമാണ്. കാർമ്മികനും ദൈവജനവുമല്ല. ഇതല്ലാമാവട്ടെ കാർമ്മികൻ ദൈവജനത്തിന്റെ മധ്യസ്ഥനായി പിതാവിനു സമർപ്പിയ്ക്കുന്നതുമാണ്.

ഒരു റിപ്പോർട്ടഡ് സ്പീച്ചിൽ എഴുതിയാൽ കാര്യം കുറച്ചുകൂടെ വ്യക്തമാകുമെന്നു പറയുന്നു. ഈശോ അപ്പമെടുത്ത് പിതാവേ അങ്ങയുടെ പക്കലേയ്ക്ക് കണ്ണുകൾ ഉയർത്തി വാഴ്ത്തി വിഭജിച്ച് ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് ഇതു പാപമോചനത്തിനായി വിഭജിയ്ക്കപ്പെടുന്ന തന്റെ ശരീരമാണെന്നും അവർ അതു വാങ്ങി ഭക്ഷിയ്ക്കുവിനെന്നും പറഞ്ഞു.





ആര് അർപിയ്ക്കുന്നു - ജനങ്ങൾക്കു വേണ്ടീ പുരോഹിതൻ
ആർക്ക് അർപ്പിയ്ക്കുന്നു - പിതാവിന് അർപ്പിയ്ക്കുന്നു.
എന്ത് അനുസ്മരിയ്ക്കുന്നു - ഈശോ ശിഷ്യന്മാരുമായി പെസഹാ ആചരിച്ചതിനെ, ശിഷ്യന്മാരോട് ഈശോ പറഞ്ഞതിനെ

 
 
ചുരുക്കത്തിൽ സ്ഥാപനവിവരം
1. കാർമ്മികൻ ദൈവജനത്തിന്റെ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് ദൈവജനത്തിനു വേണ്ടി പിതാവിന്റെ മുമ്പിൽ അവതരിപ്പിയ്ക്കുന്നു.
2. കാർമ്മികനൊപ്പം ജനങ്ങളും പിതാവിന്റെ മുമ്പിൽ അർപ്പിയ്ക്കുന്നു.
3. ഈ അർപ്പണത്തിൽ ഈശോ ശിഷ്യാന്മാരോടു പറഞ്ഞതിനെ അനുസ്മരിയ്ക്കുന്നു. 


അതായത് ജനങ്ങളുടെ മുൻപിൽ കാർമ്മികൻ അർപ്പിയ്ക്കുന്ന ഒന്നോ ജനങ്ങളുമായുള്ള കാർമ്മികന്റെ സംഭാഷണമോ അല്ല സ്ഥാപനവിവരണം.

No comments:

Post a Comment